India
sikkim flood

സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിന്ന്

India

സിക്കിമിൽ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി

Web Desk
|
4 Oct 2023 4:31 AM GMT

ലഖൻ വാലിയിൽ മേഘവിസ്ഫോടനമുണ്ടായതായാണ് വിവരം

ഗാങ്ടോക്ക്: സിക്കിമിൽ അപ്രതീക്ഷിത പ്രളയത്തിൽ 22 സൈനികരെ കാണാതായി. സൈനിക കേന്ദ്രം ഒഴുകിപ്പോയി. ലഖൻ വാലിയിൽ മേഘവിസ്ഫോടനമുണ്ടായതായാണ് വിവരം. ഭൂചലനമാകാം അപ്രതീക്ഷിത പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. നിരവധി സൈനിക വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.

ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാചെൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കെത്തെ തുടര്‍ന്നാണ് വന്‍നാശനഷ്ടമുണ്ടായത്. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി, ജലനിരപ്പ് താഴേക്ക് 15-20 അടി വരെ ഉയരാൻ കാരണമായി.

സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്കും വെള്ളപ്പൊക്കം നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടത്തിന്‍റെ പൂർണ വ്യാപ്തി വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ ടീസ്റ്റ നദിക്കു കുറുകെയുള്ള മേല്‍പ്പാലം തകര്‍ന്നു.പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്‍റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.

സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദിയുടെ പ്രദേശത്ത് നിന്നും വിട്ടുനിൽക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.

Related Tags :
Similar Posts