Quantcast

മെര്‍സലിലെ ജിഎസ്‍ടി, ഡിജിറ്റല്‍ ഇന്ത്യ രംഗങ്ങള്‍ നീക്കേണ്ടതില്ല: പാ രഞ്ജിത്ത്

MediaOne Logo

Sithara

  • Published:

    1 Jun 2018 4:00 AM GMT

മെര്‍സലിലെ ജിഎസ്‍ടി, ഡിജിറ്റല്‍ ഇന്ത്യ രംഗങ്ങള്‍ നീക്കേണ്ടതില്ല: പാ രഞ്ജിത്ത്
X

മെര്‍സലിലെ ജിഎസ്‍ടി, ഡിജിറ്റല്‍ ഇന്ത്യ രംഗങ്ങള്‍ നീക്കേണ്ടതില്ല: പാ രഞ്ജിത്ത്

വിജയ് ചിത്രമായ മെര്‍സലില്‍ നിന്നും ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും കളിയാക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ കബാലി സംവിധായകന്‍ പാ രഞ്ജിത്ത്

വിജയ് ചിത്രമായ മെര്‍സലില്‍ നിന്നും ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും കളിയാക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ കബാലി സംവിധായകന്‍ പാ രഞ്ജിത്ത്. മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ല. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ആ രംഗങ്ങളിലുള്ളത്. ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് തമിളിസൈ സൌന്ദര്‍രാജാണ് സിനിമക്കെതിരെ ആദ്യം രംഗത്തെത്തിയത്. ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ വിദേശത്ത് വെച്ച് വിജയും വടിവേലുവും ചെയ്ത കഥാപാത്രങ്ങളെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്റെ കാലിയായ പേഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്ക് നന്ദി പറയുന്നു. ഈ രംഗത്തിന് തിയേറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. രണ്ടാമത്തേത് വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതാണ്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജിഎസ്ടി. എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നു. എന്നാൽ 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും വിജയ് പറയുന്നു.

ജിഎസ്‍ടിയും ഡിജിറ്റല്‍ ഇന്ത്യയും സംബന്ധിച്ച് ജനങ്ങളില്‍ തെറ്റായ ധാരണയുണ്ടാക്കാനാണ് സിനിമയിലൂടെ വിജയ് ശ്രമിച്ചതെന്നും ഇത് രാഷ്ട്രീയനീക്കമാണെന്നുമാണ് ബിജെപിയുടെ ആരോപണം. തമിളിസൈക്ക് പിന്നാലെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ് തുടങ്ങി നിരവധി നേതാക്കള്‍ മെര്‍സലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story