'മന്ത്രിമാർ വകുപ്പുകൾ സ്വന്തം സാമ്രാജ്യം പോലെ കൊണ്ടുനടക്കുന്നു'; സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കെതിരെ കടന്നാക്രമണം
'സിപിഐ ഊണു കഴിച്ചിട്ട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം കാണിക്കുന്നു'

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കെതിരെ കടന്നാക്രമണം. സിപിഐ ഊണു കഴിച്ചിട്ട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം കാണിക്കുന്നുവെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാർ വകുപ്പുകൾ സ്വന്തം സാമ്രാജ്യം പോലെ കൊണ്ടുനടക്കുന്നു. ഘടകക്ഷികളെ നിയന്ത്രിക്കണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, മന്ത്രിമാർക്കും എതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശനമുണ്ടായിരുന്നു. സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്ക് നൽകുന്നു എന്നാണ് എം.വി ഗോവിന്ദന് നേരെ ഉയർന്ന വിമർശനം. മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മന്ത്രിമാർ പ്രവർത്തനം മെച്ചപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മുഖ്യമന്ത്രിയെ പ്രതിപക്ഷം കൂട്ടമായി ആക്രമിച്ചിട്ടും പ്രതിരോധിക്കുന്നില്ല. വ്യാവസായിക വളർച്ചക്ക് പിന്നാലെ പോകുമ്പോൾ പരമ്പരാഗത മേഖലക്ക് അവഗണനയെന്നും വിമർശനം ഉയർന്നു.
സ്ത്രീപക്ഷ നിലപാടിൽ പാർട്ടിക്ക് ആത്മാർത്ഥതയില്ല, മുഖ്യമന്ത്രിക്ക് ചർച്ചയിൽ പ്രശംസ. വിമർശനങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നു, പിഎസ്‌സി അംഗങ്ങൾക്ക് സ്വർണ്ണക്കരണ്ടിയിൽ ശമ്പളം നൽകുന്നു. എന്നാൽ ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുന്നില്ല, തദ്ദേശ വാർഡ് വിഭജനം ദോഷം ചെയ്തു തുടങ്ങിയ വിമർശനങ്ങളും സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിട്ടുണ്ട്.
Adjust Story Font
16