Quantcast

ഉമ്മൻചാണ്ടിയുടെ മകളെന്ന പരിഗണന പോലും നൽകാതെയാണ് സൈബർ ഗുണ്ടകളുടെ ആക്രമണം: വി.ഡി സതീശൻ

"കഠിനാധ്വാനം ചെയ്യുന്ന പെൺകുട്ടിയെ പോലും വെറുതെ വിടാത്ത അവസ്ഥയാണ്, സിപിഎം നേതാക്കളുടെ അറിവോടുകൂടിയാണ് സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ"

MediaOne Logo

Web Desk

  • Updated:

    2023-08-25 14:39:27.0

Published:

25 Aug 2023 2:28 PM GMT

VD Satheeshan on cyber attack against Achu Oommen
X

അച്ചു ഉമ്മനെതിരായി സമൂഹമാധ്യമങ്ങളിൽ മോശം പ്രചരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നോതാവ് വി.ഡി സതീശൻ. ഉമ്മൻചാണ്ടിയുടെ മകൾ എന്ന പരിഗണന പോലും കൊടുക്കാതെയാണ് സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നതെന്നും ജോലിചെയ്ത് ജീവിക്കുന്ന പെൺകുട്ടിയെ പോലും വെറുതെ വിടുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

"ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാണ്. അദ്ദേഹത്തെ എന്തും പറയുന്നത് പോലെയല്ല അദ്ദേഹത്തിന്റെ സഹോദരിമാരെ അധിക്ഷേപിക്കുന്നത്. വളരെ മോശമായ ക്യാപെയ്‌നാണ് അച്ചു ഉമ്മനെതിരെ സമൂഹമാധ്യമങ്ങളിൽ. അതും അവരുടെ പ്രൊഫഷന്റെ പേരിലും. കണ്ടന്റ് ക്രിയേഷൻ ആണവരുടെ ജോലി. അതിന്റെ ഭാഗമായി അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോസ് അസഭ്യമായ അടിക്കുറിപ്പുകളോടു കൂടി പ്രചരിപ്പിച്ച് അവരെ അപമാനിക്കുകയാണ്. അവർ ആരുടെയും കയ്യിൽ നിന്ന് പൈസ വാങ്ങിച്ചിട്ടില്ല. കഠിനാധ്വാനം ചെയ്യുന്ന പെൺകുട്ടിയെ പോലും വെറുതെ വിടാത്ത അവസ്ഥയാണ്. ഉമ്മൻ ചാണ്ടിയുടെ മകളെന്ന പരിഗണന പോലും നൽകാതെ സിപിഎം നേതാക്കളുടെ അറിവോടുകൂടിയാണ് സമൂഹമാധ്യമങ്ങളിലെ ഇത്തരം അധിക്ഷേപങ്ങൾ". വിഡി സതീശൻ പറഞ്ഞു.

TAGS :

Next Story