Quantcast

ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് അമേരിക്ക; ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗസ്സ സിറ്റിയിൽ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    12 July 2024 1:41 AM GMT

gaza war
X

തെല്‍ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് അമേരിക്ക. എന്നാൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിന് തയ്യാറാണെങ്കിലും ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നവർക്കു നേരെ ആക്രമണം തുടരുകയാണ് ഇസ്രായേൽ.

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗസ്സ സിറ്റിയിൽ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്. റഫ, ഖാൻ യൂനുസ്, ശുജാഇയ എന്നിവിടങ്ങളിൽ നിരവധി കൂട്ടക്കുരുതികൾ അരങ്ങേറി. ശുജാഇയിൽ നിന്ന്മാത്രം 60 മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. സുരക്ഷിതമെന്ന് സൈന്യം പറയുന്ന ദേർ അൽബലാഹ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു.

ഒമ്പത് മാസം പിന്നിട്ട ഗസ്സ ആക്രമണത്തിൽ 38,345 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേൽ -ഹമാസ് വെടിനിർത്തൽ ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. ഇരു വിഭാഗവും തമ്മിലെ ഭിന്നതകൾ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സംഘം കെയ്റോയിൽ തന്നെ തുടരുകയാണ്. ബന്ദി മോചന കരാറിന് ഒരുക്കമാണെങ്കിലും അപ്രായോഗിക ഉപാധികളാണ് ഹമാസ് ഉന്നയിക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഗസ്സയിൽ ഈജിപ്തിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം വേണം എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ലക്ഷ്യം പൂർത്തീകരിക്കാതെ സൈനിക പിൻമാറ്റത്തിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റും വ്യക്തമാക്കി. ഹമാസുമായി ഉടൻ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങുകയാണ് അമേരിക്ക. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് പുതുതായി കയറ്റുമതി ചെയ്യുക.

TAGS :

Next Story