Quantcast

ജോ ബൈഡൻ വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചതിന് പിന്നാലെ ഇസ്രായേലിൽ പ്രതിസന്ധി

നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാർ മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Updated:

    2024-06-03 06:07:11.0

Published:

3 Jun 2024 1:26 AM GMT

Crisis in Israel after Joe Biden proposed a cease-fire agreement
X

ദുബൈ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടു വെച്ച ഗസ്സ വെടി നിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ രംഗത്ത് വന്നു. എതിർപ്പ് മറികടന്ന് ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞുമാത്രം തുടർചർച്ചകളെന്ന് മധ്യസ്ഥ രാജ്യങ്ങളോട് ഇസ്രായേൽ അറിയിച്ചു.

വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ പിന്തുണ നെതന്യാഹുവിനുണ്ട്. ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. എന്തുവില കൊടുത്തും കരാർ നിർദേശം നടപ്പാക്കും എന്നുതന്നെയാണ് ബൈഡൻ ഈജിപ്തിനും ഖത്തറിനും ഉറപ്പ് നൽകിയിരിക്കുന്നത്.

വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ, ഈജിപ്ത്, യു.എസ് ഉദ്യോഗസ്ഥർ കൈറോയിൽ സമ്മേളിക്കും. നിർദേശത്തിന് അന്തിമരൂപം നൽകി ഹമാസിനെയും ഇസ്രായേലിനെയും ഇതംഗീകരിപ്പിക്കാനാണ് നീക്കം. യുദ്ധാനന്തര ഗസ്സയുടെ ഭരണം സംബന്ധിച്ച് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ചർച്ചക്ക് തുടക്കം കുറിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പാവസർക്കാറിനെ ഗസ്സയിൽ പ്രതിഷ്ഠിക്കുക എന്നതാണ് ഇസ്രായേൽ മുന്നിൽ കാണുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദിമോചനം തേടി ഇന്നലെയും ആയിരങ്ങൾ തെൽ അവീവിൽ പ്രതിഷേധിച്ചു

അതേ സമയം റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 60 മരണം കൂടിയായതോടെ ഗസ്സയിലെ ആകെ മരണ സംഖ്യ 36,439 ആയി. ഇരുപതു നാളുകൾ നീണ്ട നരനായാട്ടിനെ തുടർന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ജബാലിയയിൽ നിന്ന് 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 120 കടന്നു. ആശുപത്രികളുടെ പ്രവർത്തനം നിലച്ചതും സഹായം ലഭിക്കാത്തതും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. റഫ അതിർത്തി അടച്ച് ഗസ്സയിലേക്ക് സഹായട്രക്കുകൾ മുടങ്ങിയതോടെ പട്ടിണി വ്യാപിക്കുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു.

ഫലസ്തീനിൽ തുടരുന്ന കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തി. ഇതിനായി നിയമ ഭേദഗതി നടത്തും. മാലദ്വീപ് നടപടിയെ ഹമാസ് സ്വാഗതം ചെയ്തു.

TAGS :

Next Story