സൗദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കി; പ്രവാസികളടക്കം 25 പേർ അറസ്റ്റിൽ

മയക്കുമരുന്ന് കേസിൽ പ്രവാസിയടക്കം രണ്ട് പേരുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു

Update: 2024-07-20 12:59 GMT
Advertising

റിയാദ്: സൗദിയിൽ രാജ്യവ്യാപകമായ മയക്കുമരുന്ന് വേട്ടയിൽ 25 പേർ അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ പ്രവാസിയടക്കം രണ്ട് പേരുടെ വധശിക്ഷയും നടപ്പാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തിലാണ് പരിശോധന. മക്ക പ്രവിശ്യയിൽ പാകിസ്താൻ, സൗദി പൗരന്മാർക്കാണ് ഹെറോയിൻ കടത്തിന് വധശിക്ഷ വിധിച്ചത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും, ചെറുക്കുന്നതിനുമായുള്ള ക്യാമ്പയിൻ തുടരുകയാണ്. 25 മയക്കുമരുന്നുകാരെയാണ് ഇന്ന് രാജ്യവ്യാപകമായി പരിശോധനയിൽ പിടികൂടിയത്. ഇതിൽ മയക്കുമരുന്ന് കടത്തുകാരും, കച്ചവടക്കാരും, ഡീലർമാരും ഉൾപ്പെടും. ഖാത്ത് ഇലകൾ കടത്തിയതിന് 13 അംഗ സംഘത്തെയാണ് ജിസാനിൽ അറസ്റ്റ് ചെയ്തത്. ഹാഷിഷ്, ടാബ്ലെറ്റ് തുടങ്ങിയ ലഹരികളുമായി ബന്ധപ്പെട്ട് നാല് പേർ ഖസീം മേഖലയിൽ പിടിക്കപ്പെട്ടിരുന്നു.

ഇതേ കുറ്റകൃത്യത്തിനായി അസീർ മേഖലയിൽ മുന്നു പേരെയും പിടികൂടി. ജിസാൻ മേഖലയിൽ 15 കിലോഗ്രാം മയക്കുമരുന്നുമായി ഒരാളെയും, രണ്ട് ബംഗ്ലാദേശികളെ കിഴക്കൻ മേഖലയിൽ നിന്നും പിടികൂടി. പിടിയിലായവർക്കെതിരെ കടുത്ത നിയമ നടപടികൾ ഉണ്ടാകും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങൾ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും അധികൃതരെ അറിയിക്കണമെന്നും നാർക്കോട്ടിക് കൺട്രോൾ അധികൃതർ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News