പി. വിജയന് കരിപ്പൂർ സ്വര്‍ണക്കടത്തില്‍ പങ്ക്'; എഡിജിപിക്കെതിരെ ഗുരുതര ആരോപണവുമായി എം.ആർ അജിത് കുമാര്‍

ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത്തിന്റെ ആരോപണം

Update: 2024-10-15 15:09 GMT
Advertising

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ ഗുരുതര ആരോപണവുമായി എം.ആർ അജിത് കുമാര്‍. വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്ന് അജിത് പറഞ്ഞു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത് വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സ്വർണകടത്തിൽ തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും സുജിത് ദാസ് തന്നെ അറിയിച്ചിരുന്നതായും ഇതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അജിത്തിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും അജിത് കുമാർ കുറ്റപ്പെടുത്തി. ഇരു ദേവസ്വങ്ങളും മുമ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തവണയും അതിന് ശ്രമം ഉണ്ടായെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ലെന്നും അജിത് തന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദേവസ്വത്തിന്റെ ആളുകൾ പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അജിത് മൊഴിയിൽ ആരോപിച്ചു.

എന്നാൽ പി. വിജയന് സ്വര്‍ണ്ണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അജിത് കുമാറിന്‍റെ മൊഴി വസ്തുതാ വിരുദ്ധമാണെന്നും സുജിത് ദാസ് വ്യക്തമാക്കി. അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുജിത് ദാസ് പറഞ്ഞു. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാൻ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News