ഹാഥ്റസിലെ മരണസംഖ്യ 122 ആയി; മരിച്ചവരിലേറെയും സ്ത്രീകൾ

മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ

Update: 2024-07-03 01:47 GMT
Advertising

ഉത്തര്‍പ്രദേശ്: ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 122 ആയി. മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്. ഹാഥ്റസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണം. ആൾദൈവം ഭോലെ ബാബ നടത്തിയ പ്രാർത്ഥനാ യോഗത്തിനിടെയാണ് അപകടം ഉണ്ടായത്.‌ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.

മുഗൾഗർഹി ഗ്രാമത്തിൽ ആൾദൈവം ഭോലെ ബാബ നടത്തിയ ‘സത്സംഗ' എന്ന മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണം. മരിച്ചവരിൽ കുട്ടികളുമുണ്ട്. അമ്പതിനായിരത്തിലധികം ജനങ്ങൾ പരിപാടിയിൽ പങ്കെടുത്തെന്നാണ് അനൗ​ദ്യോ​ഗികമായി ലഭിക്കുന്ന വിവരം. സ്ഥലത്ത് ഫൊറെൻസിക്, ഡോ​ഗ് സ്ക്വാഡ് സംഘമെത്തി പരിശോധന നടത്തുന്നു. 

സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണം ആരംഭിച്ചു. റോഡിൻറെ മറുവശത്തായിരുന്നു പ്രാർഥനാ ചടങ്ങ് നടന്നത്. ഇതിന് ശേഷം ഭോലെ ബാബ തിരിച്ചുപോകുന്നതിനായി റോഡിലേക്ക് എത്തി. അദ്ദേഹത്തെ പിന്തുടർന്നെത്തിയ ജനങ്ങളാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭോലെ ബാബയുടെ സെക്യൂരിറ്റികൾ ജനങ്ങളെ തള്ളിമാറ്റാൻ ശ്രമിച്ചതാണ് അപകടത്തിൻ്റെ തോത് വർധിച്ചത്. 

ഭോലെ ബാബക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ യുപി വിട്ട് പോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അദ്ദേഹത്തിൻ്റെ ആശ്രമത്തിലടക്കം പരിശോധന തുടരുകയാണ്.


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News