സാമ്പാറിന് രുചിയില്ല; അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു

ഉത്തര കര്‍ണാടകയിലെ കൊടഗോഡ് സ്വദേശി മഞ്ചുനാഥ് ഹസ്‌ലാറാണ് പൊലീസ് പിടിയിലായത്

Update: 2021-10-15 04:20 GMT
Advertising

സാമ്പാറിന് രുചി കുറഞ്ഞുപോയതിന്റെ പേരില്‍ സ്വന്തം അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ചു കൊന്നു. ഉത്തര കര്‍ണാടകയിലെ കൊടഗോഡാണ് സംഭവം. 24കാരനായ മഞ്ചുനാഥ് ഹസ്‌ലാറാണ് പൊലീസ് പിടിയിലായത്. 42കാരിയായ പാര്‍വതി നാരായണ ഹസ്‌ലാര്‍, 19കാരിയായ രമ്യ നാരായണ ഹസ്‌ലാര്‍ എന്നിവരാണ് മരിച്ചത്. 

മദ്യപാനിയായ മഞ്ചുനാഥ് വീട്ടില്‍ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ച് വാക്കേറ്റം ആരംഭിക്കുകയായിരുന്നു. ഒപ്പം സഹോദരിക്ക് വായ്പ എടുത്ത് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനേയും ഇയാള്‍ എതിര്‍ത്തു.

മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുന്നതിനെ എതിര്‍ക്കാന്‍ മഞ്ചുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞതോടെ ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യയും മകളും കൊല്ലപ്പെട്ട വിവരം പ്രതിയുടെ അച്ഛന്‍ പൊലീസിലറിയിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News