ആറാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ചിത്രകലാധ്യാപകന് 12 വർഷം കഠിന തടവ്

പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്.

Update: 2024-10-26 11:08 GMT
Advertising

തിരുവന്തപുരം: ആറാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ചിത്രകലാധ്യാപകനെ 12 വർഷം കഠിന തടവിന് ശിക്ഷിച്ചു. 20,000 രൂപ പിഴയും അടയ്ക്കണം. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2023 മെയ് മുതൽ ജൂൺ 25 വരെയാണ് അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ല. ഒടുവിൽ പീഡന വിവരം അമ്മയോട് വെളിപെടുത്തുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.കെ ശശികുമാർ, ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News