15 കാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി അജേഷിന് ജീവപര്യന്തം

ജീവപര്യന്തം ഉൾപ്പെടെ മുപ്പത്തിയഞ്ചര വർഷം തടവ് ശിക്ഷ

Update: 2023-11-01 08:42 GMT
Ajesh, a native of Kottayam Manarkad Malam
AddThis Website Tools
Advertising

കോട്ടയം: അയർകുന്നത്ത് 15 കാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി മണർകാട് മാലം സ്വദേശി അജേഷിന് ജീവപര്യന്തം. പോക്‌സോ കേസിൽ 20 വർഷം അധിക തടവും അനുഭവിക്കണം. ജീവപര്യന്തം ഉൾപ്പെടെ മുപ്പത്തിയഞ്ചര വർഷം തടവ് ശിക്ഷയാണ് കോട്ടയം പോക്‌സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും ഒടുക്കണം . ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കൊലപാതകം ,പീഡനം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു.

2019 ജനുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചു. തുടർന്ന് ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയർക്കുന്നം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതി ഭാഗം അഭിഭാഷകൻ വ്യക്തമാക്കി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News