സ്മാർട്ട് സിറ്റിയിൽ ഒളിച്ചുകളിച്ച് സർക്കാർ; പദ്ധതിയുമായി ബന്ധപെട്ട കാര്യങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്ന് മറുപടി

ടീ കോമുമായി ഉണ്ടാക്കിയ കരാർ പ്രകാരം സർക്കാരിന് സ്മാർട്ട് സിറ്റിയിൽ 16 ശതമാനം ഓഹരിയുണ്ടെന്നിരിക്കെയാണ് ഇത്തരമൊരു മറുപടി

Update: 2024-12-05 04:17 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഒളിച്ചുകളിച്ച് സർക്കാർ. സ്മാർട്ട് സിറ്റിയിൽ നിന്ന് ടീ കോമിനെ ഒഴിവാക്കാൻ സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെയാണ് സർക്കാറിന്റെ നടപടി. സ്മാർട്ട് സിറ്റിയുമായി ബന്ധപെട്ട കാര്യങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്നാണ് സർക്കാറിന്റെ മറുപടി.

സ്മാർട്ട് സിറ്റി സ്വകാര്യ കമ്പനിയാണെന്നും അതുകൊണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നും വിശദീകരണമുണ്ട്. ടീ കോമുമായി ഉണ്ടാക്കിയ കരാർ പ്രകാരം സർക്കാരിന് സ്മാർട്ട് സിറ്റിയിൽ 16 ശതമാനം ഓഹരിയുണ്ടെന്നിരിക്കെയാണ് സർക്കാറിന്റെ ഇത്തരമൊരു മറുപടി പുറത്തുവരുന്നത്.

സ്മാർട്ട് സിറ്റിയിൽ നിന്ന് ടീ കോമിനെ ഒഴിവാക്കാൻ സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. ദുബൈ ആസ്ഥാനമായുള്ള ടീ കോം ഗ്രൂപ്പുമായി ചർച്ച നടത്തി പിന്മാറ്റനയം രൂപകൽപ്പന ചെയ്യാൻ തീരുമാനമായി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ടീ കോമിന് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കും. ഇതിനായി നിരീക്ഷകനെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ശിപാർശകൾ കൈമാറാൻ ഐടി മിഷൻ ഡയരക്ടർ, ഇൻഫോപാർക്ക് സിഇഒ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എംഡി എന്നിവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ ടീകോമിനെ ഒഴിവാക്കിയ ശേഷം സ്മാർട്ട് സിറ്റിയിൽ പുതിയ നിക്ഷേപകരെ കണ്ടെത്തും,അത് സാധ്യമായില്ലെങ്കിൽ മാത്രം ഇൻഫോ പാർക്കിന് ഭൂമി കൈമാറും.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News