ബി.ജെ.പി വിട്ടതിന് പിന്നാലെ വി.ഐ.പി സുരക്ഷ വേണ്ടെന്ന് കേന്ദ്രത്തിനോട് മുകുള്‍ റോയ്

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്

Update: 2021-06-12 13:34 GMT
Editor : ubaid | By : Web Desk
ബി.ജെ.പി വിട്ടതിന് പിന്നാലെ വി.ഐ.പി സുരക്ഷ വേണ്ടെന്ന്  കേന്ദ്രത്തിനോട് മുകുള്‍ റോയ്
AddThis Website Tools
Advertising

ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയതിന് പിന്നാലെ കേന്ദ്രം ഏർപ്പെടുത്തിയ വിഐപി സുരക്ഷ വേണ്ടെന്ന് മുകുൾ റോയ്. കേന്ദ്ര സുരക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

2017ലാണ് തൃണമൂൽ ബന്ധം അവസാനിപ്പിച്ച് മുകുൾ റോയ് ബി.ജെ.പിയിൽ ചേക്കേറിയത്. ഇതിന് പിന്നാലെയാണ് മുകുൾ റോയിക്ക് സി.ആർ.പി.എഫിന്‍റെ 'വൈ പ്ലസ്' കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുകുൾ റോയിയുടെ സുരക്ഷ 'ഇസെഡ്' വിഭാഗത്തിലേക്ക് കേന്ദ്രം ഉയർത്തിയിരുന്നു.

2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്. പിന്നീട് 2019-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാൻ മുകുൾ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാൽ, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുകുൾ റോയിയെ ബി.ജെ.പി. അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. പരിഗണിച്ചത്. ഇത് പടലപ്പിണക്കത്തിന് ഇടയാക്കുകയായിരുന്നു. തുടർന്നാണ് തൃണമൂലിലേക്ക് തിരികെ പോകാൻ മുകുൾ റോയി തീരുമാനിച്ചത്.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News