Quantcast

10 ലക്ഷം നൽകി ഭർതൃപിതാവിനെയും മാതാവിനെയും കൊലപ്പെടുത്തി; മരുമകൾ പിടിയിൽ

വീട്ടിൽ നിന്ന് 35 ലക്ഷം രൂപയും 83 ലക്ഷത്തിന്റെ ആഭരണങ്ങളും കവർന്നു

MediaOne Logo

Web Desk

  • Published:

    3 May 2024 4:01 PM GMT

gujarat arrest
X

അഹമ്മദാബാദ്: 10 ലക്ഷം നൽകി ഭർതൃപിതാവിനെയും മാതാവിനെയും കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ. ഗുജറാത്തിലെ ഹിമ്മത് നഗറിലാണ് സംഭവം.

റിട്ട. പൊലീസ് കോൺസ്റ്റബിൾ വിക്രം സിങ് (65), ഭാര്യ മൻഹർ കുൻവർബ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ വൻരാജ് സിങ്, മരുമകൾ മിത്തൽ കുമാരി എന്നിവർക്കൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്.

ഏപ്രിൽ 30ന് വൻരാജ് സിങ് ജോലിക്ക് പോയപ്പോൾ അജ്ഞാതരായ രണ്ടുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറി. ലോക്കറിൽ സൂക്ഷിച്ച 35 ലക്ഷം രൂപയും 83 ലക്ഷം വില വരുന്ന ആഭരണങ്ങളും കവർന്നു. തുടർന്ന് ദമ്പതികളെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. മൻഹർ കുൻവർബ ധരിച്ചിരുന്ന ആഭരണങ്ങളും കൊള്ളയടിക്കുകയുണ്ടായി.

സംഭവം മിത്തൽ കുമാരിയാണ് ആദ്യം ഭർത്താവിനെ അറിയിക്കുന്നത്. ഉടൻ തന്നെ വൻരാജ് സിങ് വിവരം ​പൊലീസിൽ അറിയിച്ചു. ​ചോദ്യം ചെയ്യലിൽ മരുമകൾക്ക് ഇരട്ടക്കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചു. കൂടാതെ മൻഹർ കുൻവർബയുമായി ഇവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മനസ്സിലാക്കി.

ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകവും കവർച്ചയും നടത്താൻ വാടക കൊലയാളികളായ ഹെറ്റ് പട്ടേലിനും വിപുൽ സിങ്ങിനും 10 ലക്ഷം രൂപയാണ് ഇവർ നൽകിയത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും പൊലീസ് കണ്ടെത്തി.

TAGS :

Next Story