Quantcast

ജെഡിയുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എയും

ആയുധ കേസിൽ ജയിലില്‍ കഴിയുന്ന നേതാവാണ് റാലിയില്‍ പങ്കെടുത്തത്

MediaOne Logo

Web Desk

  • Published:

    5 May 2024 10:47 AM GMT

A former person who is in jail for JDUs election campaign,loksabha election2024,latest news,
X

പട്‌ന: ജയിലിൽ നിന്നും നേരെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനു വേണ്ടിയാണ് പരോളിലിറങ്ങിയ പ്രതിയും മുൻ എംഎൽഎയുമായ അനന്ത് കുമാർ സിങ് എത്തിയത്.

മുൻഗർ ലോക്സഭാ മണ്ഡലത്തിലെ ജെഡിയു സ്ഥാനാർത്ഥിയായ ലാലൻ സിങിന് പിന്തുണ തേടിയാണ് അദ്ദേഹം റാലിയിൽ പങ്കെടുത്തത്. അനന്ത് കുമാർ സിങ് മൊകാമയിൽ നിന്ന് അഞ്ച് തവണ എംഎൽഎയായിട്ടുണ്ട്.

ഛോട്ടേ സർക്കാർ എന്നറിയപ്പെടുന്ന അനന്ത് കുമാർ ഇന്ന് രാവിലെയാണ് പട്നയിലെ ബ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിലിറങ്ങിയത്. അദ്ദേഹത്തെ വരവേൽക്കാൻ ധോളുകളും കാറുകളുടെ വൻസംഘവും ഉൾപ്പെടെ വലിയ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ബാർഹ് അസംബ്ലി മണ്ഡലത്തിലെ സബ്‌നീമ ഗ്രാമത്തിൽ നിന്നാണ് റോഡ്‌ഷോ ആരംഭിച്ചത്.

2020 ലെ തന്റെ അവസാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ വിജയിച്ച അനന്ത് സിംങ് ആയുധ കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം തടവ് അനുഭവിക്കുകയാണ്.

TAGS :

Next Story