Quantcast

‘കശ്മീരികളുടെ രക്തം വിലകുറഞ്ഞതല്ല, അവരെ ജീവിക്കാൻ അനുവദിക്കണം’; പരോളിൽ ലോക്സഭയിലെത്തി എൻജിനീയർ റാഷിദ്

മൊബൈൽ ​ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ പാടില്ലെന്നായിരുന്നു പരോൾ വ്യവസ്ഥ

MediaOne Logo

Web Desk

  • Published:

    12 Feb 2025 6:41 AM

‘കശ്മീരികളുടെ രക്തം വിലകുറഞ്ഞതല്ല, അവരെ ജീവിക്കാൻ അനുവദിക്കണം’; പരോളിൽ ലോക്സഭയിലെത്തി എൻജിനീയർ റാഷിദ്
X

ന്യൂഡൽഹി: കശ്മീരികളെ ജീവിക്കാൻ അനുവദിക്കണമെന്നും ഞങ്ങളുടെ രക്തം വിലകുറഞ്ഞതല്ലെന്നും ബാരാമുല്ല എംപി എൻജിനീയർ റാഷിദ് ലോക്സഭയിൽ. രണ്ട് ദിവസത്തെ പരോളിലാണ് തിഹാർ ജയിലിൽ നിന്ന് റാഷിദ് ലോക്സഭയിലെത്തിയത്.ആദ്യമായി ലോക്സഭാ സമ്മേളനത്തിനെത്തിയ അദ്ദേഹത്തിന് സംസാരിക്കാൻ ലഭിച്ചത് ഒരു മിനുട്ടായിരുന്നു.

ക​ശ്മീരിലെ സോപോറിലെ വസീം അഹ്മദ് മീർ, കഠ്വയിലെ മഖാൻ മിർ എന്നിവരുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട എൻജിനിയർ, ഇരുവരെയും കൊലപ്പെടുത്തിയത് സൈന്യമാണെന്നും ആരോപിച്ചു. ‘ഞങ്ങളുടെ (കശ്മീരികളുടെ) രക്തം വിലകുറഞ്ഞതല്ലെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും, ജീവിക്കാൻ അവകാശമു​ണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎപിഎ ചുമത്തി 2019 ജയിലിലടച്ച എൻജിനീയർ റാഷിദ് ജയിലിലിരുന്നുകൊണ്ടാണ് ലോക്സഭയിലേക്ക് മത്സരിച്ചതും ജയിച്ചതും. നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെ തോൽപ്പിച്ചാണ് സ്വതന്ത്ര സ്ഥാനാർഥിയായ അബ്ദുൽ റാഷിദ് ഷെയ്ഖ് എന്ന എൻജിനിയർ റാഷിദ് പാർലമെന്റിലെത്തിയത്. ബജറ്റ് സെഷനിലെ സമ്മേളനത്തിൽ പ​ങ്കെടുക്കാൻ 11 നും 13 നും പരോൾ അനുവദിച്ചതിനെ തുടർന്നാണ് ആദ്യമായി ലോക്സഭയിലെത്തിയത്. വൈദ്യ പരിശോധനകൾക്കൊടുവിൽ ജയിൽ വാഹനത്തിലാണ് അദ്ദേഹത്തെ പാർലെമെന്റിലെത്തിച്ചെത്. മൊബൈൽ ​ഫോൺ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ പാടില്ലെന്നായിരുന്നു വ്യവസ്ഥ.

TAGS :

Next Story