Quantcast

കാവഡ് യാത്രയിലെ വിവാദ ഉത്തരവ്; സ്‌റ്റേ തുടരുമെന്ന് സുപ്രിംകോടതി

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Published:

    26 July 2024 8:22 AM GMT

കാവഡ് യാത്രയിലെ വിവാദ ഉത്തരവ്;  സ്‌റ്റേ തുടരുമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി:ഉത്തർപ്രദേശിലെ കാവഡ് യാത്ര കടന്നുപോകുന്ന വഴിയിലെ നിയന്ത്രണങ്ങൾക്കുള്ള സുപ്രിംകോടതി സ്റ്റേ തുടരും.തീര്‍ഥയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകള്‍ക്ക് മുന്നില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് തിങ്കളാഴ്ച സുപ്രിംകോടതി സ്റ്റേ ചെയ്‌തിരുന്നു. ഈ ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നായിരുന്നു ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് കോടതി പറഞ്ഞത്. കോടതി പറഞ്ഞു. ഉത്തരവ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് യു.പി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടീസും അയക്കുകയും ചെയ്തിരുന്നു.

കാവഡ് യാത്ര സമാധാനപരമായി നടത്താനും തീർഥാടകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഉത്തരവെന്ന് ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം സുപ്രിംകോടതിയെ അറിയിച്ചിരുന്നു.ആകസ്മികമായി പോലും കാവഡ് യാത്രക്കാരുടെ വിശ്വാസം തകർക്കപ്പെടരുത്. നോൺ വെജ് ഭക്ഷണത്തിന് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കച്ചവടത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും യു.പി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. കടയുടമകൾ പേരുകൾ പ്രദർശിപ്പിക്കണമെന്ന ഉത്തരാഖണ്ഡ്, യുപി സർക്കാറുകൾ പിന്നാലെ ഉജ്ജയിൻ മുനിസിപ്പൽ ബോഡിയും കടയുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.


TAGS :

Next Story