Quantcast

രണ്ട് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ട്രങ്കിൽ

വ്യാഴാഴ്ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Dec 2021 3:57 PM GMT

രണ്ട് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ട്രങ്കിൽ
X

വീട്ടിൽനിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ ട്രങ്കിൽ കണ്ടെത്തി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഹാപുർ നഗരത്തിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയുടെ മൃതദേഹമാണ് അയൽവാസിയുടെ കെട്ടിടത്തിലെ ലോഹ ട്രങ്കിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് കെട്ടിട ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് മകളെ അവസാനമായി കണ്ടതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മകൾ തന്നോട് അഞ്ച് രൂപ ചോദിച്ചു. പണം നൽകിയപ്പോൾ കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി. വൈകുന്നേരം 5.30 ഓടെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം നൽകി അയൽവാസി തന്റെ മകളെ കൂട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പിതാവ് പറഞ്ഞു. അയൽവാസി ആദ്യം തന്റെ മകളെ മോട്ടോർബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്നതായും പീന്നീട് വീട്ടിലേക്ക് കൊണ്ടുപോകുന്നതും പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ കണ്ടതായും അദ്ദേഹം പറഞ്ഞു.

പെൺകുട്ടി ബലാത്സംഗത്തിന് ഇരയായോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് വെള്ളിയാഴ്ച പോലീസിന് പരാതി ലഭിച്ചിരുന്നുവെന്ന് എസ്പി പറഞ്ഞു. ശനിയാഴ്ച രാവിലെ അയൽക്കാരന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും വാതിൽ അടച്ചിട്ടനിലയിലായിരുന്നു. തുർന്ന് പൂട്ട് തകർത്താണ് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത്. കെട്ടിടത്തിനുള്ളിൽ നടത്തിയ തിരിച്ചിലിൽ ട്രങ്കിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story