Quantcast

വിവാദ യോഗാകേന്ദ്രവുമായി അമൃത ആശുപത്രിക്ക് അടുത്ത ബന്ധമെന്ന് ആരോപണം

MediaOne Logo

Subin

  • Published:

    30 May 2018 6:28 AM GMT

വിവാദ യോഗാകേന്ദ്രവുമായി അമൃത ആശുപത്രിക്ക് അടുത്ത ബന്ധമെന്ന് ആരോപണം
X

വിവാദ യോഗാകേന്ദ്രവുമായി അമൃത ആശുപത്രിക്ക് അടുത്ത ബന്ധമെന്ന് ആരോപണം

രോഗമില്ലാത്ത തന്നെ രോഗിയായി ചികിത്സിക്കുക മാത്രമല്ല മുസ്ലിമിനെ വിവാഹം കഴിക്കരുതെന്ന് അമൃതയിലെ ഡോക്ടര്‍ ഉപദേശിച്ചതായും അഷിത പറയുന്നു. 

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രവും കൊച്ചിയിലെ അമൃത ആശുപത്രിയും തമ്മില്‍ അടുത്ത ബന്ധമെന്ന് ആരോപണം. മര്‍ദ്ദനത്തിന് ശേഷവും മതം മാറാന്‍ തയ്യാറാകാത്തവരെ ആശുപത്രിയിലെത്തിച്ച് മാനസിക രോഗിയാക്കി ചിത്രീകരിക്കുന്നുവെന്നാണ് കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട കണ്ണൂര്‍ സ്വദേശി അഷിതയുടെ വെളിപ്പെടുത്തല്‍. താനടക്കം നിരവധി പേരെ ഇത്തരത്തില്‍ ഇല്ലാത്ത മാനസിക രോഗത്തിന് അമൃതയില്‍ ചികിത്സയ്ക്ക് വിധേയമാക്കിയതായും അഷിത പറഞ്ഞു.

യോഗാകേന്ദ്രത്തില്‍ മനസ് മാറ്റാന്‍ കൊടും പീഢനം. വഴങ്ങിയില്ലെങ്കില്‍ മാനസികരോഗിയാക്കും. എല്ലാത്തിനും കൂട്ടായി അമൃത ആശുപത്രിയും ഡോക്ടര്‍മാരും നിലകൊള്ളുന്നുവെന്നാണ് കണ്ണൂര്‍ സ്വദേശിയായ അഷിതയുടെ ആരോപണം. ഇതര മതസ്ഥനുമായുള്ള പ്രണയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിച്ചിട്ടും വഴങ്ങാതിരുന്നപ്പോള്‍ അമൃത ആശുപത്രിയില്‍ യോഗാ കേന്ദ്രം അധികൃതര്‍ എത്തിച്ചു. തുടര്‍ന്ന് രോഗമില്ലാത്ത തനിക്ക് ഉറക്ക ഗുളികയും മറ്റു മരുന്നുകളും നല്‍കിയെന്നാണ് അഷിത പറയുന്നത്.

യോഗാ കേന്ദ്രം അധികൃതരും ആശുപത്രിയും തമ്മില്‍ അടുത്ത ബന്ധമാണ്. രോഗമില്ലാത്ത തന്നെ രോഗിയായി ചികിത്സിക്കുക മാത്രമല്ല മുസ്ലിമിനെ വിവാഹം കഴിക്കരുതെന്ന് അമൃതയിലെ ഡോക്ടര്‍ ഉപദേശിച്ചതായും അഷിത പറയുന്നു.

TAGS :

Next Story