Quantcast

'കെ.ടി ജലീലാകും വിദേശകാര്യമന്ത്രി, സ്വപ്നസുരേഷും സന്ദീപ് നായരുമെല്ലാം അംബാസഡർമാരും' പരിഹാസവുമായ് വി മുരളീധരന്‍

റീ ബില്‍ഡ് കേരള കണ്‍സല്‍ട്ടന്‍സി; സര്‍ക്കാരിനെതിരെ പരിഹാസവുമായ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    23 July 2020 12:27 PM GMT

കെ.ടി ജലീലാകും വിദേശകാര്യമന്ത്രി, സ്വപ്നസുരേഷും സന്ദീപ് നായരുമെല്ലാം അംബാസഡർമാരും പരിഹാസവുമായ് വി മുരളീധരന്‍
X

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നെതര്‍ലന്‍ഡ്‌ യാത്രയ്ക്ക് സഹായം ചെയ്ത വിദേശ കമ്പനിക്ക് റീബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കാന്‍ നീക്കം നടന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടായിരുന്നു മുരളീധരന്‍റെ പരിഹാസം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുരളീധരന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ഇന്ത്യ-ഡച്ച് ബന്ധം വഷളാകുമെന്ന് കുറിപ്പെഴുതിയ വിശ്വാസ് മേത്തയെയും മുരളീധരന്‍ പരിഹസിച്ചു. പിണറായി ഭക്തിമൂത്ത് കേരളം നാട്ടുരാജ്യമെന്ന് പറഞ്ഞ ഐഎഎസ് കാരന് മതിഭ്രമമാണെന്നായിരുന്നു മുരളീധരന്‍റെ പരിഹാസം

വി.മുരളീധരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു...കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡർമാരും !

മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബിൽഡ് കേരളയുടെ കൺസൾട്ടൻസി നൽകിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള 'നയതന്ത്രബന്ധ'ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഭാരതസർക്കാരും നെതർലൻഡ്സുമായി ഇങ്ങനെയൊരു ധാരണയില്ല...

നാനൂറ് വർഷത്തെ പഴക്കമുണ്ട് ഇന്തോ-ഡച്ച് ബന്ധത്തിന്. സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വർഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതർലൻഡ്സ്, നിയതമായ മാർഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യൻ കമ്പനികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. 2006 ൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തിൽ മുൻഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അവർ ഉൾപ്പെടുത്തി.

ഇന്തോ- ഡച്ച് ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി നടത്തിയ നെതർലൻഡ്സ് സന്ദർശനം വൻ വിജയമായിരുന്നു....അതിന്റെ തുടർച്ചയായാണ് 2018ൽ നെതർലൻഡ്സ് പ്രധാനമന്ത്രി ശ്രീ.മാർക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദർശനത്തിനെത്തിയത് .അന്ന് അവർക്കൊപ്പം വന്നത് 130 വൻ കമ്പനികളുടെ പ്രതിനിധികളാണ്.2017-2018 ൽ ഇന്ത്യയിൽ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതർലൻഡ്സായിരുന്നു.ഇതെല്ലാം സർക്കാരുകൾക്കിടയിൽ സുതാര്യമായി നടന്ന ചർച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാൻ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദർശിക്കലോ അല്ല...

പിണറായി വിജയന്റെ പിൻവാതിൽ ഇടപാടുകൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതർലൻഡ്സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഫയലിൽ എഴുതിയെങ്കിൽ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം...പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരൻ അങ്ങനെ കുറിച്ചത് ....

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും...

Posted by V Muraleedharan on Thursday, July 23, 2020
TAGS :

Next Story