Quantcast

മഞ്ഞപ്പിത്ത ഭീതിയിൽ വേങ്ങൂർ; സർക്കാർ അടിയന്തരമായി ഇടപെടണം, ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്നും നാട്ടുകാർ

ഇതുവരെ 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-05-13 11:03:07.0

Published:

13 May 2024 10:51 AM GMT

yellow fever vengur ernakulam
X

കൊച്ചി: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. മഞ്ഞപ്പിത്തം പടരുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ. രോഗം ബാധിച്ചവർക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ആശുപത്രിയിൽ കഴിയുന്നവർക്ക് ലക്ഷങ്ങളാണ് ചെലവ് വരുന്നതെന്ന് നാട്ടുകാർ. വേങ്ങൂരിനെ ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടെ ഇതുവരെ 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

അതേസമയം, മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നൽകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കലക്ടർമാരോടും ഡി.എം.ഒമാരോടും കാര്യങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞപിത്തം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത് ഗൗരവമായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണത്തിനൊപ്പം എല്ലാവരും സ്വയം പ്രതിരോധ പ്രവർത്തനം നടത്തണമെന്നും ആരോഗ്യ വകുപ്പ് അഭ്യർഥിക്കുന്നു. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പു വരുത്തുക, കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കണം, ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, തുടങ്ങിയ കാര്യങ്ങളും ആരോഗ്യ വകുപ്പ് ഓർമിപ്പിക്കുന്നു.

TAGS :

Next Story