Quantcast

പി.വി അന്‍വര്‍ എംഎല്‍എ രാജിവെച്ചു

അടുത്ത തവണ നിലമ്പൂരിൽ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർഥിയെ പരിപൂർണമായി പിന്തുണക്കുമെന്നും അന്‍വര്‍

MediaOne Logo

Web Desk

  • Updated:

    13 Jan 2025 8:06 AM

Published:

13 Jan 2025 4:22 AM

pv anwar mla
X

തിരുവനന്തപുരം: പി.വി.അൻവർ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത വരുന്നത് തടയാനാണ് രാജിവച്ചത്. കാലാവധി തീരാൻ ഒന്നേകാൽ വർഷം ബാക്കി നിൽക്കെയാണ് രാജി. തൃണമൂല്‍ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് തീരുമാനം. അടുത്ത തവണ നിലമ്പൂരിൽ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർഥിയെ പരിപൂർണമായി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണാറിയിസത്തിന് എതിരായ അവസാനത്തെ ആണിയാവും ഇതെന്നും അൻവർ വ്യക്തമാക്കി. അതിനിടെ അൻവറിനെ സംസ്ഥാന കൺവീനറായി തൃണമൂല്‍ കോൺഗ്രസ്‌ പ്രഖ്യാപിച്ചു.

സ്വതന്ത്ര എംഎൽഎ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാക്കപ്പെടും. ഇത് മുന്നില്‍ കണ്ടാണ് രാജി തീരുമാനം. മമതാ ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അൻവർ തിരുവനന്തപുരത്ത് എത്തിയത്. രാജിവച്ച ശേഷം നിലമ്പൂരിൽ വീണ്ടും മത്സരിക്കുമ്പോൾ അടി തെറ്റിയാൽ സംരക്ഷിക്കാമെന്ന ഉറപ്പ് മമത നൽകിയതായാണ് സൂചന. 4 മാസത്തിന് ശേഷം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ അടക്കം പരിഗണിച്ചേക്കും. നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി അൻവറിന് നൽകിയിട്ടുണ്ട്. എൽഡിഎഫ് പാളയത്തിൽ നിന്ന് പിണങ്ങിയ ഇറങ്ങിയ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ സാധ്യമായില്ല . തുടർന്നാണ് തൃണമൂലിൽ രാഷ്ട്രീയ അഭയം തേടാനുള്ള അൻവറിൻ്റെ തീരുമാനം.



TAGS :

Next Story