Quantcast

പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും

എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എ.ഐ.സി.സി നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2022-03-01 05:34:39.0

Published:

1 March 2022 5:25 AM GMT

പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും
X

കോൺഗ്രസ് പുനഃസംഘടന നിർത്തി വയ്ക്കാനുള്ള ഹൈക്കമാന്റ് നിർദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രംഗത്ത്. പുനഃസംഘടനയുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

എംപിമാരുടെ പരാതി കേരളത്തിൽ പരിഹരിക്കാൻ എ.ഐ.സി.സി നിർദേശം നൽകി. അതിനായി ചർച്ചയ്ക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എട്ട് എംപിമാരാണ് പരാതി നൽകിയത്.

പുനഃസംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി. ഹൈക്കമാന്റ് തീരുമാനത്തിൽ കടുത്ത അതൃപ്തിയായാണ് കെ സുധാകരാനുള്ളത്. പാർട്ടി പുനഃസംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ കെ പി സി സി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാന്റ് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ സുധാകരൻ.

തുടർന്നാണ് പരാതിയുമായി എം പിമാർ ഹൈക്കമാന്റിനെ സമീപിച്ചത്. ഹൈക്കമാന്റ് തീരുമാനം പ്രകാരമാണ് താരിഖ് അൻവർ കെ സുധാകരന് ബന്ധപ്പെട്ട നിർദേശം നൽകിയത്. ഇന്നലെ മണിക്കൂറുകളോളം കെ സുധാകരനും വിഡി സതീശനും കെ.പി.സി.സി ഓഫീസിൽ പട്ടിക അന്തിമമാക്കാനുള്ള ചർച്ചകൾ നടത്തിയിരുന്നു. ചർച്ചക്കിടയിലാണ് താരീഖ് അൻവറിന്റെ സന്ദേശം വന്നത്.

എന്നാൽ തന്റെ പദവിയെ മാനിക്കമെന്നും പുനഃസംഘടന അവസാനഘട്ടത്തിലെത്തി നിൽക്കുമ്പാൾ അതിലെ ഭാരവാഹികളെ പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകണമെന്നുമായിരുന്നു സുധാകരന്റെ ആവശ്യം. നേരത്തെ എംപിമാർ പരാതി ഉന്നയിച്ച സാഹചര്യത്തിലെല്ലാം കെ.പി.സി.സിക്കൊപ്പമായിരുന്നു ഹൈക്കമാന്റ്. ദോശീയാടിസ്ഥാനത്തിലുള്ള മെമ്പർഷിപ് കാമ്പയിൻ പൂർത്തിയാവുന്നത് വരെ സംസ്ഥാനത്ത് പുനഃസംഘടനയുമായി മുന്നോട്ട് പോകാം എന്നായിരുന്നു ഹൈക്കമാന്റിന്റെ നേരത്തെയുള്ള തീരുമാനം. എന്നാൽ കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ്‌ന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത്.

TAGS :

Next Story