Quantcast

മാവോ ആശയ പ്രചരണം: ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്

MediaOne Logo

Sithara

  • Published:

    26 May 2018 3:30 PM GMT

മാവോ ആശയ പ്രചരണം:  ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്
X

മാവോ ആശയ പ്രചരണം: ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന്‍ പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്.

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി സര്‍വ്വകലാശ പ്രൊഫസര്‍ ജി എന്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷന്‍ കോടതിയുടേതാണ് വിധി. കേസിലെ മറ്റ് നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് കോടതി വിധിച്ചു. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

ഡല്‍ഹി സര്‍വ്വകലാശാല ഇംഗ്ലീഷ് പ്രൊഫസറായ ജി എന്‍ സായ്ബാബ, ജെഎന്‍യു സര്‍വ്വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുള്‍പ്പെടുന്ന അഞ്ച് പേര്‍ക്കാണ് മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളി സെഷന്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ആശയങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്.

2013ലാണ് കേസില്‍ സായ്ബാബ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഹേം മിശ്രയുടെ മൊഴിപ്രകാരം മാവോയിസ്റ്റുകളുമായി സായ്ബാബ നിരന്തരം ബന്ധം പുലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. സായ്ബാബയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു.

അനാരോഗ്യാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 90 ശതമാനവും തളര്‍ന്ന ശരീരവുമായി ജീവിക്കുന്ന സായ്ബാബ, ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് പോലുള്ള മാവോയിസ്റ്റ് വിരുദ്ധ നടപടികളെ ശക്തമായി വിമര്‍ശിച്ചിരുന്നു.

TAGS :

Next Story