പി.ജയരാജന്റെ പ്രസ്താവന: സർക്കാർ നിലപാട് വ്യക്തമാക്കണം - പ്രവാസി വെൽഫയർ

മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി ഗോവിന്ദൻ എന്നിവർ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും പ്രവാസി ഫെൽഫയർ ആവശ്യപ്പെട്ടു

Update: 2024-09-22 17:30 GMT
Advertising

ദമ്മാം: കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാർ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവനയിൽ കേരളം ഭരിക്കുന്ന ഇടത് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രവാസി വെൽഫയർ സൗദി ഈസ്റ്റൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം.

കേരളത്തെ ലക്ഷ്യം വെച്ച് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന തുടർച്ചയായ നുണപ്രചാരണങ്ങളുടെ മെഗാഫോണുകൾ ആയി സി.പി.എം നേതാക്കൾ മാറുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ലൗ ജിഹാദ് പോലെയുള്ള സംഘ്പരിവാർ നിർമിതികൾ കേരളത്തിൽ പ്രചരിപ്പിച്ചതിൽ സി.പി.എം നേതാക്കൾക്ക് കാര്യമായ പങ്കുണ്ട്. ഇസ്‌ലാം ഭീതി ഉയർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ തന്ത്രത്തെ കോപ്പിയടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുന്നതിന് വേണ്ടി ഇസ്‌ലാംവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം തീരുമാനിച്ചതിന്റെ ഭാഗമാണോ ജയരാജന്റെ പ്രസ്താവന എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യ ഭരിക്കുകയും ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും നിരന്തരമായ വംശഹത്യക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിലാണ് കാര്യങ്ങളെ വഴിതിരിച്ചു വിടുന്ന രീതിയിൽ ജയരാജനെ പോലെയുള്ളവർ സംസാരിക്കുന്നത്. ഇത്തരം രാഷ്ട്രീയവഞ്ചനകളെ തിരിച്ചറിയാൻ കേരളീയ സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് യോഗത്തിൽ സംസാരിച്ച ഈസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് സിറാജ് തലശേരി. ഷബീർ ചാത്തമംഗലം, സുനില സലീംഎന്നിവർപറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News