പണി തരുമോ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ ?; ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ...

അമിതാഭ് ബച്ചനും, ആമിർ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി ഇറങ്ങിയ ചിത്രത്തിൽ കത്രീന കൈഫ്, ഫാത്തിമ സനാ ഷെയ്ഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Update: 2018-11-08 10:23 GMT
Advertising

ഏറെ കാത്തിരിപ്പുകൾക്കു ശേഷം റിലീസിനെത്തിയ ആമിർ ഖാൻ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നിരാശപ്പെടുത്തിയെന്ന് ആദ്യ റിപ്പോർട്ടുകള്‍. ആദ്യ ഷോ പൂർത്തിയാകുമ്പോൾ സോഷ്യൽ മീഡിയകളിലടക്കം മോശം കമന്റുകളാണ് ചിത്രത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ये भी पà¥�ें- തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആദ്യ ദിന കളക്ഷനിലൂടെ സ്വന്തമാക്കുന്നത്? 

അമിതാഭ് ബച്ചനും, ആമിർ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി ഇറങ്ങിയ ചിത്രത്തിൽ കത്രീന കൈഫ്, ഫാത്തിമ സനാ ഷെയ്ഖ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആമിർ ഖാന്റെ ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം, 210 കോടി രൂപ മുടക്കിൽ ‘യാഷ് രാജ് ഫിലിംസ്’ ആണ് നിർമ്മിച്ചിരിക്കുന്നത്.

എന്നാൽ, ചിത്രത്തിന്റെ ട്രെയ്ലറിലും മറ്റും കാണിച്ചതിനേക്കാൾ കൂടുതലൊന്നും ചിത്രത്തിലില്ലെന്നാണ് വിമർശനം. ‘രാജാ ഹിന്ദുസ്താനി’ക്ക് ശേഷം 22 വർഷങ്ങൾക്ക് ഇപ്പുറം ആദ്യമായി ഒരു ആമിർ ഖാൻ ചിത്രം ദീപാവലി റിലീസായി എത്തിയപ്പോൾ, തീർത്തും നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തലുകൾ. ചിത്രം ആമിറിന്റെ കരിയറിലെ വലിയ തിരച്ചടിയാണെന്നാണ് തരൺ ആദർശ് ഉൾപ്പടെയുള്ള നിരൂപകർ കുറിക്കുന്നത്. ഇതിനും പുറമെയാണ്, ചിത്രത്തിനെതിരായി സോഷ്യൽ മീ‍ഡിയയിൽ കൂടിയുള്ള ട്രോൾ പ്രവാഹം.

ഇംഗ്ലീഷ് എഴത്തുകാരനായ ഫിലിപ്പ് ടെയ്ലറിന്റെ 1839ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ ‘കണ്‍ഫഷന്‍ ഓഫ് എ തഗ്’ എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ചതാണ് ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’. ചിത്രം ഹോളിവുഡ് ഹിറ്റായ ‘പെെററ്റസ് ഓഫ് കരീബിയനിന്റെ പകര്‍പ്പാണെന്ന് നേത്തേ വിമർശനമുയർന്നിരുന്നു. ആമിർ ഖാൻ അവതരിപ്പിച്ച ഫിരംഗി മല്ല എന്ന കഥാപാത്രം ജോണി ഡെപ്പിന്റെ ‘ജാക്ക് സ്പാരോ’യുടെ അനുകരണമാണെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.

Tags:    

Similar News