കെ.വി തോമസിന്‍റേത് കള്ള മനസ്സെന്ന് കെ സുധാകരന്‍, സംഘപരിവാറിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇടനിലക്കാരുണ്ടെന്ന് വി.ഡി സതീശന്‍

സില്‍വർ ലൈനിനെ പറ്റി യെച്ചൂരി വന്നപ്പോള്‍ പറഞ്ഞതല്ല പോകുമ്പോള്‍ പറഞ്ഞത്. പിണറായി റേഷന്‍ മുടക്കുമെന്ന പേടിയാണ് യെച്ചൂരിക്കെന്നും കെ സുധാകരന്‍

Update: 2022-04-11 08:20 GMT
Editor : ijas
Advertising

കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ തകർക്കാനുള്ള ഗൂഡാലോചനയാണ് സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ബി.ജെ.പി, സിപിഎമ്മിനെ സഹായിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിന് തുടർച്ച ഉണ്ടായില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ അധികാരം നിലനിർത്താന്‍ സി.പി.എം ബിജെപിയെ സഹായിക്കുന്നു. സില്‍വർ ലൈനിനെ പറ്റി യെച്ചൂരി വന്നപ്പോള്‍ പറഞ്ഞതല്ല പോകുമ്പോള്‍ പറഞ്ഞത്. പിണറായി റേഷന്‍ മുടക്കുമെന്ന പേടിയാണ് യെച്ചൂരിക്കെന്നും കെ സുധാകരന്‍ പരിഹസിച്ചു. മതേതരസഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടായാല്‍ അതില്‍ സിപിഎം ഇല്ലായെന്നാണ് സിപിഎം നിലപാട്. സ്റ്റാലിന്‍ പോലും പറഞ്ഞില്ലേ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷം ഇല്ലെന്ന്. സിപിഎം നിലപാട് മതേതരത്വം നശിപ്പിക്കാനാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ഒരുവർഷമായി സിപിഎമ്മുമായി ബന്ധമുണ്ടാക്കിയ കെ.വി തോമസിന്‍റേത് കള്ള മനസ്സാണ്. ഇത്രയും ഉത്തരവാദിത്തപ്പെട്ട കെവി തോമസ് പാർട്ടിയെ വഞ്ചിക്കാന്‍ പാടില്ലായിരുന്നു. കെവി തോമസിന് രാഷ്ട്രീയ അജണ്ടയുണ്ട്. കെ.വി തോമസിന് കിട്ടിയ പദവികള്‍ അദ്ദേഹത്തിന് കിട്ടിയ 'ഷെയർ' ആണെന്നും സുധാകരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണ് സിപിഎം കണ്ണൂരില്‍ നടത്തിയതെന്നും മുഖ്യമന്ത്രി നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘപരിവാറിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇടനിലക്കാരുണ്ട്. രാജ്യത്തേ വരേണ്യ വർഗത്തിന് വേണ്ടി മാത്രമുള്ളതാണ് ബുള്ളറ്റ് ട്രെയിനെന്ന് പറഞ്ഞയാളാണ് യെച്ചൂരി. സില്‍വർ ലൈനില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളെ കേരള ഘടകം അട്ടിമറിച്ചതായും വി.ഡി സതീശന്‍ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News