പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചെന്ന് ആരോപണം; അധ്യാപകൻ ആൾക്കൂട്ട മർദനത്തിൽ മരിച്ചു

പോക്സോ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു

Update: 2024-08-12 04:11 GMT
Advertising

അ​ഗർത്തല: ത്രിപുരയിലെ ഉദയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകൾ മർദിച്ച അ​ധ്യാപകൻ മരിച്ചു. ആൾക്കൂട്ട മർദനത്തിന് രണ്ട് ദിവസം ശേഷം ഞായറാഴ്ചയാണ് അധ്യാപകൻ മരിച്ചത്. സംഭവത്തിൽ ത്രിപുര പൊലീസ് കേസെടുത്തു.

ട്യൂഷൻ ക്ലാസിലെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് ആ​ഗസ്ത് എട്ടിന് അഭിജിത്ത് ദേയ് (40) എന്നയാൾ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ആൾക്കൂട്ടം മർദിച്ചതിന് ശേഷമാണ് ഇയാളെ ഏരിയ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പോക്സോ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആഗസ്റ്റ് 8 ന് അറസ്റ്റിലായ ഇയാളെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോടതി ‍ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉ​ദ്യോ​ഗസ്ഥൻ പറഞ്ഞു. അധ്യാപികനേറ്റ പരിക്കാണ് മരണകാരണം എന്നാരോപിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.

ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് പറയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News