ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

Update: 2018-06-05 08:22 GMT
ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു
Advertising

കൊല്ലം പന്മ ആശ്രമത്തിലെ ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്.

ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. കൊല്ലം പന്മന ആശ്രമത്തിലാണ് സംഭവം. പന്മന ആശ്രമത്തിലെ ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്. 54 കാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയാണ് ഇയാള്‍.

കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 23 വയസ്സാണ് പ്രായം. വിദ്യാര്‍ത്ഥിയായിരിക്കെതന്നെ ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും പീഡനശ്രമം നടത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനിടെ ലൈംഗികതിക്രമമുണ്ടായപ്പോഴാണ് പെണ്‍കുട്ടി സ്വയംരക്ഷയ്ക്കായി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്.

ഇയാള്‍ക്കെതിരെ പോസ്കോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ തളര്‍വാതം പിടിച്ച് കിടപ്പിലാണ്. അച്ഛന്റെ ചികിത്സയ്ക്കും പൂജ നടത്തിപ്പിനും എന്ന നിലയ്ക്കാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തുമെന്നറിഞ്ഞ പെണ്‍കുട്ടി കത്തി കൈയില്‍കരുതുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇന്നലെ ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞതിനാല്‍ ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

യുവതിയുടെ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മയുടെ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാളുടെ ഉപദ്രവത്തെ കുറിച്ച് പെണ്‍കുട്ടി അമ്മയോട് നിരന്തരം പരാതി പറഞ്ഞിരുന്നു. എന്നിട്ടും പീഡനം തടയാന്‍ അമ്മയുടെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായില്ല എന്നതിനാലാണ് കേസെടുത്തിട്ടുള്ളത്.

Full View
Tags:    

Similar News