'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കേരളത്തിൽ വൈദ്യുതി മുടങ്ങും'; വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രി

ബിജെപി- സംഘ്പരിവാർ അനുകൂല സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് വ്യാജ പ്രചരണം നടക്കുന്നത്.

Update: 2024-01-18 13:26 GMT
fake spread as Power cut in Kerala on Ram Temple Dedication Day Minister Says not to be fooled
AddThis Website Tools
Advertising

തിരുവനന്തപുരം: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം. ബിജെപി- സംഘ്പരിവാർ അനുകൂല സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് വ്യാപക പ്രചാരണം നടക്കുന്നത്.

വ്യാജ പ്രചരണം ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രം​ഗത്തെത്തി. അയോധ്യയിലെ പ്രതിഷ്ഠാ കര്‍മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം ഫേസ്ബുക്കിലൂടെ മലയാളത്തിലും എക്സിലൂടെ ഉത്തരേന്ത്യയിലും ചില സാമൂഹിക വിരുദ്ധർ നടത്തുന്നുണ്ട്- മന്ത്രി പറഞ്ഞു.

ഈ പ്രചാരണം വ്യാജമാണെന്നും ഇതിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 'ശ്രീജാ സുധീഷ് മം​ഗലത്ത്' എന്ന ബിജെപി- സംഘ്പരിവാർ അനുകൂല ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുള്ള വ്യാജ പ്രചരണ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്.

'ജനുവരി 22ന് ഇടുക്കി പവർ ഹൗസ് മെയിന്റനൻസ്. കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങും- കെ.എസ്.ഇ.ബി അറിയിപ്പ്. പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകൾ സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ ബിഗ് സ്‌ക്രീനിൽ പരിപാടി ലൈവ് ആയി കാണാനുള്ള ഏർപ്പാട് ചെയ്ത സ്ഥലങ്ങളിൽ പ്രവർത്തകർ ജനറേറ്റർ കരുതിവെക്കണം എന്ന് മുൻകൂട്ടി അപേക്ഷിക്കുന്നു'- എന്നാണ് ഇവരുടെ പോസ്റ്റിൽ പറയുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് ഫേസ്‌ബുക്കില്‍ മലയാളത്തിലും, എക്‌സില്‍ (പഴയ ട്വിറ്റര്‍) ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധർ നടത്തുന്നുണ്ട്.

അയോധ്യ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമാണ്. വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുക...


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News