'ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം, പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി നയങ്ങൾ മാറ്റുന്നു'; പ്രിയങ്കാ ഗാന്ധി

ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നു

Update: 2024-10-28 09:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നു. രാജ്യത്ത് ഭയവും വിദ്വേഷവും പടർത്തുന്നത് എങ്ങനെയെന്നറിയാം. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി നയങ്ങൾ മാറ്റുന്നു. കര്‍ഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മയെ കണ്ട സന്തോഷവും പ്രിയങ്ക പങ്കുവച്ചു. ത്രേസ്യാമ്മ കെട്ടിപ്പിടിച്ചപ്പോള്‍ സ്വന്തം അമ്മ കെട്ടിപ്പിടിച്ചതുപോലെയാണ് തോന്നിയതെന്ന് പ്രിയങ്ക പറഞ്ഞു. വയനാട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ എനിക്കൊരു അമ്മയെ തന്നു. ത്രേസ്യാമ്മ കൊന്ത തന്നപ്പോൾ 19 വയസിലെ കാര്യം ഓർമ്മ വന്നു. എൻ്റെ പിതാവ് മരിച്ചപ്പോ മദർ തെരേസ എന്നെ കാണാൻ വന്നു. അവർ എൻ്റെ തലയിൽ കൈ വെച്ചു. ത്രേസ്യ കൊന്ത നൽകിയ പോലെ അന്നെനിക്ക് അവർ കൊന്ത തന്നു. അന്ന് മദർ തെരേസ അവരുടെ കൂടെ ചെന്ന് പ്രവർത്തിക്കാൻ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഞാൻ സിസ്റ്റേർസ് ഓഫ് ചാരിറ്റിയിൽ പ്രവർത്തിക്കാൻ പോയി.കൊച്ചു കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിച്ചാണ് ഞാൻ തുങ്ങിയത്. പ്രവർത്തിക്കുമ്പോൾ കഷ്ടപാടും ദുഃഖവും എനിക്ക് മനസ്സിലായി. ചൂരല്‍മല ദുരന്തത്തിന് ശേഷം ഞാന്‍ സഹോദരനൊപ്പം ഇവിടെയെത്തിയിരുന്നു. വയനാട്ടിലെ ജനതയെ സഹായിക്കാൻ സമൂഹം എങ്ങനെയാണ് എത്തിയതെന്ന് എനിക്ക് മനസ്സിലായി.

മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്. എല്ലാവരും സൗഹൃദത്തോടെ ജീവിക്കുന്ന നാടാണിത്. തുല്യതയില്‍ വിശ്വസിക്കുന്നവര്‍. കേരളത്തിലെ ജനങ്ങൾ ശ്രീനാരായണ ഗുരുവിൻ്റെ ആശയത്തിൽ വിശ്വസിക്കുന്നവരാണ്. വയനാട്ടിലെ ജനപ്രതിനിധിയാകുന്നതിലൂടെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി മാറും. നിങ്ങള്‍ എന്നെ തെരഞ്ഞെടുത്താല്‍ അതെനിക്ക് ലഭിക്കുന്ന ആദരവാകും....പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News