‘സ്ത്രീശാക്തീകരണത്തിന് മോദിക്ക് നന്ദി’; എം.ജെ അക്ബറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പി വക്താവ് ‘മുങ്ങി’

രാജ്യത്ത് സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി മഹിളാ മോര്‍ച്ച അധ്യക്ഷ വിജയ രഹാത്കറും സ്വീകരിച്ച നയങ്ങളെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് 

Update: 2018-10-17 16:34 GMT
Advertising

മീടൂ വെളിപ്പെടുത്തലില്‍ നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച എം.ജെ അക്ബറിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി ബി.ജെ.പി വക്താവ് സമ്പിത് പത്ര.

രാജ്യത്ത് സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി മഹിളാ മോര്‍ച്ച അധ്യക്ഷ വിജയ രഹാത്കറും സ്വീകരിച്ച നയങ്ങളെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സമ്പിതിനോട് മാധ്യമപ്രവര്‍ത്തകര്‍ അക്ബറിന്റെ രാജിയെ കുറിച്ച് ചോദിച്ചത്. ഇതോടെ നന്ദി മാത്രം പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. എം.ജെ അക്ബറിന്റെ രാജിയില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു പ്രതികരണവും നടത്താത്തത് എന്തുകൊണ്ടാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതോടെയാണ് 'തിരക്കഭിനയിച്ച്' സമ്പിത് കാറിന് അടുത്തേക്ക് നടന്നുനീങ്ങിയത്. പിന്നാലെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ എം.ജെ അക്ബറിനെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും നന്ദി എന്നു മാത്രമായിരുന്നു സമ്പിതിന്റെ പ്രതികരണം.

Tags:    

Similar News