തിരിച്ചറിയാനാവാത്ത 88 മൃതദേഹങ്ങൾ ഗസ്സയിലേക്കയച്ച് ഇസ്രായേൽ; സ്വീകരിക്കില്ലെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ ജീർണിച്ചവയായിരുന്നുവെന്ന് അൽ ജസീറയുടെ സെൻട്രൽ ഗസ്സ റിപ്പോർട്ടർ താരീഖ് അബു അസ്സൗം പറഞ്ഞു.

Update: 2024-09-25 15:01 GMT
Advertising

ഗസ്സ: ഫലസ്തീനികളുടെ തിരിച്ചറിയാത്ത 88 മൃതദേഹങ്ങൾ കണ്ടയ്‌നറിൽ ഗസ്സയിലേക്കയച്ച് ഇസ്രായേൽ. എന്നാൽ മരിച്ചവരെക്കുറിച്ച് പൂർണ വിവരങ്ങൾ നൽകാതെ മൃതദേഹങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം. മരിച്ചവരുടെ പേര്, മരിച്ച സമയം, മൃതദേഹം ലഭിച്ച സ്ഥലം എന്നിവ നൽകണമെന്നാണ് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

''ഇത് ഈ ആളുകളുടെയും അവരുടെ ബന്ധുക്കളുടെയും മിനിമം അവകാശമാണ്. മൃതദേഹങ്ങൾ കണ്ടയ്‌നറിൽ കയറ്റിവിട്ടത് മനുഷ്യത്വരഹിതമായ ക്രിമിനൽ നീക്കമാണ്''-ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ ജീർണിച്ചവയായിരുന്നുവെന്ന് അൽ ജസീറയുടെ സെൻട്രൽ ഗസ്സ റിപ്പോർട്ടർ താരീഖ് അബു അസ്സൗം പറഞ്ഞു. മൃതദേഹങ്ങൾ ദീർഘകാലം ഇസ്രായേലിന്റെ കയ്യിലായിരുന്നുവെന്ന് കണ്ടാൽ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News