സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി കുവൈത്ത്

Update: 2018-05-07 20:15 GMT
Editor : Jaisy
സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി കുവൈത്ത്
Advertising

പൊതുമേഖലയിലെ മുഴുവൻ തസ്തികകളും കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തു

രാജ്യത്തു സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി കുവൈത്ത് സിവിൽ സർവീസ്​ കമ്മീഷൻ . പൊതുമേഖലയിലെ മുഴുവൻ തസ്തികകളും കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തു. നിർബന്ധിത സാഹചര്യത്തിൽ യോഗ്യരായ കുവൈത്തികളില്ലെന്ന് ഉറപ്പുവരുത്തിനു ശേഷം മാത്രമാണ് വിദേശികളെ പരിഗണിക്കാറുള്ളതെന്നും കമീഷൻ മേധാവി അഹ്​മദ് അൽ ജസ്സാർ വ്യക്തമാക്കി .

Full View

സർക്കാർ മേഖലയിൽ പിൻവാതിൽ വഴി നടക്കുന്ന വിദേശി നിയമനം വിവാദമായ പശ്ചാത്തലത്തിൽ കുവൈത്ത്​ ന്യൂസ്​ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് സിവിൽ സർവീസ് കമ്മീഷൻ മേധാവിയുടെ വിശദീകരണം. 2014 ൽ സർക്കാർ മേഖലയിൽ സ്വദേശി വൽക്കരണത്തിനള്ള നടപടികൾ ആരംഭിച്ചതിനു ശേഷം മേഖലയിൽ വിദേശികളുടെ എണ്ണം ഗണ്യമായ രീതിയിൽ കുറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ കമീഷൻ മേധാവി . നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 78739 ആണെന്നും വ്യക്തമാക്കി . ഇതിൽ 44 ശതമാനം പേർ ആരോഗ്യ മന്ത്രാലയത്തിലും , 40 ശതമാനം വിദ്യാഭ്യാസ മന്ത്രാലയത്തിലും 16 ശതമാനവും ഇതര ഡിപ്പാർട്ടുമെന്റുകളിലും ആണ് സേവനമനുഷ്ഠിക്കുന്നത് . ഈ വർഷം ജനുവരി മുതൽ ആഗസ്ത് 22 വരെ 11516 സ്വദേശികളെ നിയമിച്ചപ്പോൾ വെറും 790 വിദേശികളെ മാത്രമാണ് സർക്കാർ മേഖലയിൽ നിയമിച്ചത്. വെറും ആറു ശതമാനം മാത്രമാണ് 2017ൽ നടന്ന വിദേശി നിയമനത്തിൻറെ തോത് പിന്നിട്ട രണ്ടു വർഷങ്ങളിലും ഏതാണ്ട് സമാന സ്ഥിതിയാണെന്നും അഹമ്മദ് അൽ ജസ്സാർ കൂട്ടിച്ചേർത്തു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News