യു.പിയിൽ 16കാരിയെ പീഡിപ്പിച്ചു; മുൻ ബി.ജെ.പി നേതാവിൻ്റെ ഡ്രൈവർ അറസ്റ്റിൽ

നേതാവിൻ്റെ ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു

Update: 2024-08-23 12:55 GMT
Advertising

ലഖ്നൗ: ആഗ്രയിൽ 16 വയസ്സുള്ള ദലിത് പെൺകുട്ടിയെ മുൻ ബി.ജെ.പി നേതാവിൻ്റെ ഡ്രൈവർ ബലാത്സംഗം ചെയ്തു. പ്രേംചന്ദ് കുശ്‌വാഹ എന്ന നേതാവിൻ്റെ ഡ്രൈവറായ ഭീം എന്നയാളെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേംചന്ദിന്റെ ബന്ധുവായ ആകാശിനും സംഭവത്തിൽ പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

'ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബന്ധുവിൻ്റെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണ്, കുറ്റം ചെയ്തയാരെയും വെറുതെ വിടില്ല. കുട്ടിയുടെ വൈദ്യപരിശോധന നടത്തി. പ്രതിയെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടച്ചു.'- അസിസ്റ്റൻ്റ് കമ്മീഷണർ സുകന്യ ശർമ പറഞ്ഞു.

എഫ്.ഐ.ആർ പ്രകാരം ഇരയായ പെൺകുട്ടി രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങി. രാത്രി ഏറെയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവാഹ മണ്ഡപത്തിന് സമീപമം യുവതിയെ കണ്ടന്ന് വിവരം ലഭിച്ചു. അവിടെയെത്തിയപ്പോൾ പ്രധാന ഗേറ്റ് തുറന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ആൾക്കൂട്ടത്തിലെ കുറച്ചുപേർ ഹാളിൻ്റെ പിൻവശത്തെ മതിൽ ചാടി അകത്ത് പ്രവേശിച്ചു. തുടർന്ന്, അവിടെ ഒരു മുറിയിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ഡ്രൈവറെയും ആകാശിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ കല്യാണമണ്ഡപം ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചുനിരത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബി.എസ്.പി നേതാവ് മായാവതി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേസമയം, ബി.ജെ.പിയുടെ ആഗ്ര യൂണിറ്റിൻ്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പ്രേംചന്ദ് കുശ്‌വാഹക്ക് പാർട്ടിയുമായി നിലവിൽ ബന്ധമില്ലെന്ന് ബി.ജെ.പി അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ രണ്ട് വർഷം മുമ്പ് ഇയാളെ പാർട്ടി പുറത്താക്കിയെന്ന് ബി.ജെ.പി ആഗ്ര യൂണിറ്റ് മേധാവി ഗിരിരാജ് കുശ്വാഹ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News