'ഖേദപ്രകടനം, ഔദാര്യമല്ല, ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം'; ബി.ഗോപാലകൃഷ്ണന്റെ വാദം അസത്യം, രേഖകള്‍ പുറത്ത്

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിക്കണമെന്നതാണ് കേസിന്റെ ഒത്തുതീർപ്പ് വ്യവസ്ഥയിലുള്ളത്

Update: 2025-03-28 09:11 GMT
Editor : Lissy P | By : Web Desk
ഖേദപ്രകടനം, ഔദാര്യമല്ല, ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം; ബി.ഗോപാലകൃഷ്ണന്റെ വാദം അസത്യം, രേഖകള്‍ പുറത്ത്
AddThis Website Tools
Advertising

കൊച്ചി: അപകീർത്തിക്കേസില്‍ സിപിഎം നേതാവ് പി.കെ ശ്രീമതിയോടുള്ള  ഖേദ പ്രകടനം ഔദാര്യമെന്ന ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വാദം അസത്യമെന്ന് തെളിഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിക്കണമെന്നതാണ് കേസിന്റെ ഒത്തുതീർപ്പ് വ്യവസ്ഥയിലുള്ളത്. ഇരുകക്ഷികളും അംഗീകരിച്ച ഒത്തുതീർപ്പ് രേഖ പുറത്ത് വന്നു. ഖേദം പ്രകടിപ്പിക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.

പി.കെ.ശ്രീമതിയോടുള്ള ഖേദപ്രകടനം തന്റെ ഔദാര്യമെന്ന് ബി.ഗോപാലകൃഷ്ണൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത് .ഖേദം പ്രകടിപ്പിക്കാൻ കോടതി പറഞ്ഞിട്ടില്ല.ശ്രീമതി കരഞ്ഞ് പറഞ്ഞതു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. മാപ്പല്ല പറഞ്ഞതെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു., ഖേദം പ്രകടിപ്പിച്ചത് ശ്രീമതിയുടെ മനോവിഷമം കണ്ടാണെന്നും ഒരു സ്ത്രീയുടെ കണ്ണീർ വീഴാൻ പാടില്ലെന്ന രാഷ്ട്രീയ ബോധം കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചതെന്നും' ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സിപിഎം നേതാവ് പി.കെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ഗോപാലകൃഷ്ണന്‍ ഖേദപ്രകടനം നടത്തിയത്. 2018 ജനുവരി 25ന് ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. പി.കെ ശ്രീമതി ആരോ​ഗ്യ മന്ത്രിയായിരിക്കെ, മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ ആരോപണം.  മകനെതിരെ വന്നത് വ്യാജ ആരോപണമാണെന്നും വസ്തുതകൾ മനസിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്നും പി.കെ ശ്രീമതി പറഞ്ഞു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News