എൻഡിആർഎഫ് സംഘമെത്തി: ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കും

ഇന്നലെയെത്തിച്ച റോബോട്ടിക് സംവിധാനമുപയോ​ഗിച്ചാണ് തിരച്ചി‌ൽ തുടരുക

Update: 2024-07-14 00:50 GMT
Advertising

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതയ തൊഴിലാളി ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. രണ്ടാംഘട്ട തെരച്ചിലിനായി എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡൈവിങ് സംഘവും ചേരും. ഇന്നലെയെത്തിച്ച റോബോട്ടിക് സംവിധാനമുപയോ​ഗിച്ചാണ് ഇന്ന് തിരച്ചി‌ൽ തുടരുക.

മാൻ ഹോളിലേക്ക് ഇറങ്ങാൻ ശേഷിയുള്ള റോബോട്ടിനെയാണ് ഇന്നലെ എത്തിച്ചത്. സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായി ആരംഭിച്ച ജൻ റോബോട്ടിക്സ് കമ്പനിയുടെ റോബോട്ടിക് യന്ത്രമാണ് എത്തിച്ചിരിക്കുന്നത്. ജൻ റോബോട്ടിക്സിന്റെ യന്ത്രം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചു. ഇവ ഉപയോ​ഗിച്ചായിരിക്കും ഇനിയുളള രക്ഷാപ്രവർത്തനം നടക്കുക.

ജോയിയെ കണ്ടെത്താൻ പലതവണ സ്കൂബ സംഘം ഇന്നലെ പലതവണ തോട്ടിലേക്കിറങ്ങിയെങ്കിലും ദുഷ്കരമായതിനാൽ തിരിച്ച് കയറുകയായിരുന്നു. ടണലിനടിയിലെ മാലിന്യം നീക്കം ചെയ്യാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് രക്ഷാസംഘത്തിന്റെ അറിയിപ്പ്.

അതിനിടെ സംഭവസ്ഥലത്ത് സന്ദർശനം നടത്തിയ അസിസ്റ്റൻറ് റെയിൽവേ ഡിവിഷണൽ മാനേജർ അപകടത്തെകുറിച്ച് പ്രതികരിക്കാൻ തയാറായില്ല. എആർഡിഎം വിജിയാണ് കഴിഞ്ഞ ദിവസം അപകടസ്ഥലം സന്ദർശിച്ചിട്ടും പ്രതികരിക്കാതെ മടങ്ങിയത്.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേയുടെ നിർദ്ദേശാനുസരണം ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയിതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാൾ തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News