തസ്മിദ് നാഗർകോവിലിൽ ഇറങ്ങി, വെള്ളമെടുത്ത് തിരികെ കയറി; അന്വേഷണം വീണ്ടും കന്യാകുമാരിയിലേക്ക്

നേരത്തേ പരിശോധിച്ച ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിക്കും

Update: 2024-08-21 11:19 GMT
The missing girl was found from Visakhapatnam
AddThis Website Tools
Advertising

തിരുവന്തപുരം: കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശിനി തസ്മിദ് തംസത്തിനെ കാണാതായതിൽ വീണ്ടും കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തസ്മിദ് നാഗർകോവിൽ സ്റ്റേഷനിൽ ഇറങ്ങുകയും, പ്ലാറ്റ് ഫോമിലുള്ള പൈപ്പിൽ നിന്ന് വെള്ളം പിടിച്ചതിനു ശേഷം ട്രയിനിലേക്ക് തിരികെ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ട്രെയിനിന്റെ മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുന്ന കുട്ടി രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയാണ് വെള്ളം ശേഖരിച്ചത്.

നാ​ഗർകോവിൽ കഴിഞ്ഞാൽ കന്യകുമാരിയാണ് അടുത്ത സ്റ്റേഷൻ. ഇതിനിടയിൽ മറ്റു സ്റ്റേഷനുകളില്ലാത്തതിനാൽ കുട്ടി കന്യാകുമാരിയിൽ ഇറങ്ങാനെ സാധ്യതയുള്ളു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരിക്കൽ കൂടി കന്യാകുമാരി സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കഴക്കൂട്ടം എസ്.ഐ ശരത്തിന്റെ നേതൃത്വത്തിലാണ് പരിശോധന.

കുട്ടിയെ കന്യാകുമാരിയിൽ കണ്ടുവെന്ന് ഓട്ടോ ഡ്രൈവർ അറിയിച്ചിതിനെ തുടർന്നാണ് നേരത്തേ പരിശോധന നടത്തിയത്. എന്നാൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വിയിൽ കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനായിരുന്നില്ല. കുട്ടിക്കായി കന്യാകുമാരി ബീച്ചിലും നഗരത്തിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ കാണാതാകുന്നത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടി കന്യാകുമാരി ഭാഗത്തേക്ക് ട്രെയിനിൽ​ പോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. മറ്റൊരു യാത്രക്കാരിയാണ് ചിത്രം പകർത്തിയത്. ചിത്രം കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News