ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കാനുറച്ച് ഇസ്രായേൽ; യുദ്ധം നിർണായക ഘട്ടത്തിലെന്ന് നെതന്യാഹു

ജെനിൻ നഗരത്തിൽ ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു

Update: 2024-07-02 01:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിൽ കനത്ത തെരുവു യുദ്ധം നടക്കുന്നതിനിടെ ആക്രമണം വ്യാപിപ്പിക്കാനുറച്ച് നെതന്യാഹു സർക്കാർ . ആക്രമണം നിർത്താതെ പിറകോട്ടില്ലെന്ന നിലപാടിലാണ് ഹിസ്ബുല്ല . ഇസ്രായേൽ തടവറകളിൽ ഫലസ്തീനികൾ നേരിടുന്നത് കൊടിയ പീഡനമെന്ന് സൈന്യം വിട്ടയച്ച അൽ-ശിഫ ആശുപത്രി മേധാവി വെളിപ്പെടുത്തി. ജെനിൻ നഗരത്തിൽ ഫലസ്തീൻ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു.

വടക്കൻ, തെക്കൻ ഗസ്സകളിൽ ഇസ്രായേൽ ആക്രമണം രൂക്ഷം. ഖാൻ യൂനുസ്, റഫ എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട സൈന്യം ശക്തമായ ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. ഖാൻ യൂനുസിൽ നിന്ന് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് ഇന്നലെ ഇരുപതോളം റോക്കറ്റുകൾ അൽഖസ്സാം ബ്രിഗേഡ് അയച്ചിരുന്നു. തുടർന്നാണ് ആളുകളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടത്. തെക്കൻ ഖാൻ യൂനുസിലെ യൂറോപ്യൻ ഗസ്സ ആശുപത്രിയിൽ നിന്ന് രോഗികളെയും അഭയാർഥികളെയും രാത്രി അടിയന്തരമായി ഒഴിപ്പിച്ചു. ഏതാനും രോഗികളെ നാസർ ആശുപത്രിയിലേക്ക് മാറ്റി.

ഹമാസിന്‍റെ സൈനികശക്തി ദുർബലപ്പെടുത്തിയെന്നും വൈകാതെ ലക്ഷ്യം നേടുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഗസ്സയിലെ ആക്രമണം നിർണായക ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ലബനാനു നേരെ വ്യാപകയുദ്ധം ഒഴിവാക്കാനാണ് ഇസ്രായേൽ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷം ലഘൂകരിച്ച് യുദ്ധവ്യാപ്തി തടയണമെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും  ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഖാൻ യൂനുസ്, ശുജാഇയ, റഫ എന്നിവിടങ്ങളിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെയും നിരവധി പേർ കൊല്ലപ്പെട്ടു ഹമാസ് സൈനികശേഷി വീണ്ടെടുക്കുന്നത് തടയാനാണ് ശുജാഇയക്കു നേരെയുള്ള ആക്രമണമെന്ന് ഇസ്രായേൽ സേന പ്രതികരിച്ചു.

യുദ്ധാനന്തര ഗസ്സയുടെ ഭരണം സംബന്ധിച്ച ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ അധിനിവേശമോ ഹമാസിന്‍റെ തുടർ ഭരണമോ അരാജകത്വം നിറഞ്ഞ അവസ്ഥയോ ഉണ്ടാകരുതെന്നാണ് അമേരിക്ക അഭിലഷിക്കുന്നതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഏഴുമാസം മുമ്പ് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി തടവിൽ പാർപ്പിച്ച ഗസ്സയിലെ അൽശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സെൽമിയ ഉൾപ്പെടെ 50 തടവുകാർ മോചിതരായി. ഇസ്രായേൽ തടവറയിൽ താനുൾപ്പെടെയുള്ള ഫലസ്‍തീനികൾക്ക് കൊടിയ പീഡനമാണ് നേരിട്ടതെന്ന് അബു സെൽമിയ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം നവംബർ 22ന് യു.എൻ നേതൃത്വത്തിൽ രോഗികളെ ആശുപത്രിയിൽനിന്ന് ഒഴിപ്പിക്കുന്നതിനിടെയാണ് അബു സെൽമിയയെ സൈന്യം കസ്റ്റഡിയിലെടുത്തത്. സർക്കാർ അനുമതിയില്ലാതെ തടവുകാരെ വിട്ടയച്ചതിന് സൈന്യത്തെ രൂക്ഷമായി വിമർശിച്ച് നെതന്യാഹു രംഗത്തുവന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News