ബംഗ്ലാദേശിൽ സംഘർഷം വ്യാപിക്കുന്നു; 300 ഓളം വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങി

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 105 കടന്നു

Update: 2024-07-20 02:31 GMT
Advertising

ന്യൂഡൽഹി: സർക്കാർ ജോലിയിൽ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ചയാണ് വിദ്യാർഥികൾ ഇന്ത്യയിലെത്തിയത്. അതേസമയം, ബംഗ്ലാദേശിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500 ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. 

ബംഗ്ലാദേശിൽ എം.ബി.ബി.എസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാർഥികളാണ് തിരികെവന്നത്. ഉത്തർ പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിലേറെയും. ബംഗ്ലാദേശിലെ സംഘർഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നവെന്നും, എന്നാൽ സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.  ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതൽ ഫോൺ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശിൽ നിന്ന് താൽക്കാലികമായി മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, ബംഗ്ലാദേശ് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പ​ങ്കെടുത്ത നൂറിലേറെ വിദ്യാർഥികളാണ് സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാർ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം കൂടുതൽ സംഘർഷഭരിതമായത്. ധാക്ക യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രാജ്യത്തെ മുഴുവൻ സർവകലാശാലകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News