പെരുമാള്‍ മുരുകന്‍റെ 'കൊടിത്തുണി' സിനിമയായി; ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലില്‍

പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

Update: 2024-10-01 12:36 GMT
Advertising

കൊച്ചി: പെരുമാള്‍ മുരുകന്‍റെ ചെറുകഥ 'കൊടിത്തുണി' സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമക്ക് മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ വര്‍ഷം ദേശീയ അവാര്‍ഡ് ലഭിച്ച 'ആട്ടം' എന്ന ചിത്രത്തിനും കഴിഞ്ഞ വർഷം ഈ ഫെസ്റ്റിവെലില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു

നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിർമാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും ഗീത കൈലാസം, ശരൺ, ഭരണി, തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

ബാനർ: എൻജോയ് ഫിലിംസ്, നിർമ്മാണം: ഫിറോസ് റഹിം - അൻജോയ് സാമുവൽ. സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ്, അനു എബ്രഹാം, ഇ.എൽ വിജിൻ വിൻസെൻ്റ് പെപ്പെ, തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ. കഥ: പെരുമാൾ മുരുകൻ.ഡി.ഒ പി.: അൻജോയ് സാമുവൽ. സംഗീതം - ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ, എഡിറ്റിംഗ്: പ്രദീപ് ശങ്കർ, കലാസംവിധാനം: ഗോപി കരുണാനിധി. ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ. സൗണ്ട് ഡിസൈൻ- സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ്: ലെനിൻ വലപ്പാട്. മേക്കപ്പ്: വിനീഷ് രാജേഷ്. പി .ആർ.സുമേരൻ (പി.ആർ.ഒ)

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News