ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ ഖത്തറിൽ നിരോധിച്ചിരുന്നു

Update: 2024-07-01 13:02 GMT
Advertising

ദോഹ: ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിനെതിരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. ഇ-സിഗരറ്റിലെ രാസ വസ്തുക്കൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇലക്ട്രോണിക് സിഗരറ്റ് വിൽപ്പനയും പരസ്യങ്ങളും നേരത്തെ തന്നെ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാൽ പുകവലിക്കാരിൽ 11 ശതമാനത്തോളം ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പുമായി വീഡിയോ പുറത്തിറക്കിയത്.

ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന വിഷ, രാസ പദാർഥങ്ങൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, മോണ, വായ, തൊണ്ട എന്നിവിടങ്ങളിലെ വ്രണങ്ങൾ, നിക്കോട്ടിൻ ആസക്തി, സി.ഒ.പി.ഡി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇ-സിഗരറ്റ് വഴിവെക്കും. ഇലക്ട്രോണിക് ശീഷ വലിക്കെതിരെയും മുന്നറിയിപ്പുണ്ട്. പുകവലി നിർത്തുന്നതിനുള്ള മറുമരുന്നല്ല ഇ സിഗരറ്റ്. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ, കൗൺസിലിങ്ങ് സേവനങ്ങൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. പുകവലിക്കെതിരെ ഖത്തറിൽ വ്യാപകമായ ബോധവത്കരണ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News