മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു; നാല് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

അപകടത്തിൽപ്പെട്ടവരുടെ നിലവിളികൾ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്

Update: 2024-06-03 09:32 GMT
Advertising

ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് 13 മരണം. രാജ്ഗഢ് ജില്ലയിലെ പിപ്ലോഡിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ചവരിൽ 4 പേർ കുട്ടികളാണ്, 15 പേർക്ക് പരിക്കുണ്ട്.

രാജസ്ഥാനിലെ മോട്ടിപുരയിൽ നിന്ന് വരികയായിരുന്ന ട്രാക്ടർ ട്രോളിയാണ് മറിഞ്ഞത്. വിവാഹത്തിൽ പങ്കെടുത്ത ശേഷം മധ്യപ്രദേശിലെ കുലംപൂരിലേക്ക് തിരിച്ചു വരികയായിരുന്നു ഇവർ. വാഹനത്തിൽ ആളുകൾ തിങ്ങിക്കൂടിയിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഭാരം താങ്ങാനാവാതെ പാതിവഴിയിൽ വെച്ച് വണ്ടി മറിയുകയായിരുന്നു. വാഹനത്തിനടിയിൽപ്പെട്ടവരെ ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്.

അപകടത്തിൽപ്പെട്ടവരുടെ നിലവിളികൾ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ അറിയിച്ചത് പ്രകാരം പിന്നീട് പൊലീസെത്തുകയായിരുന്നു. അഞ്ചോളം ആംബുലൻസുകളിലായാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചത്. 13 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News