തുടര്‍ഭരണം പ്രതീക്ഷക്കൊത്തുയര്‍ന്നില്ല; പിണറായി സര്‍ക്കാരിനെതിരെ ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും വിമർശനം ഉയർന്നു

Update: 2022-01-15 04:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒന്നാം പിണറായി സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ആരോഗ്യ വകുപ്പിനെതിരേയും വിമർശനം ഉയർന്നു. ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു.

പാർട്ടി -സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിൽ ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിന്നു. ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് എങ്ങനെ എന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞ് പൊതുചർച്ചയിൽ ആദ്യം സംസാരിച്ച വർക്കലയിൽ നിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നെന്നും തുടർന്ന് സംസാരിച്ച പല പ്രതിനിധികളും വിമർശിച്ചു. ആരുടെയും ക്വട്ടേഷൻ പിടിച്ചല്ല, ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫിസിൽ പോകുന്നത്. എന്നാൽ ആരുടെയോ ക്വട്ടേഷനുമായിവന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേത്.

സാധാരണ പാർട്ടിയംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസിലാക്കണമെന്നാണ് ഒരു പ്രതിനിധി തുറന്നടിച്ചത്. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പരാജയമാണെന്നും വിമർശനമുണ്ടായി. ആശുപത്രികളിൽ സേവനം മെച്ചപ്പെടണം. കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത് പ്രതിരോധിക്കണമെന്നും കാട്ടാക്കടയിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News