മത്സ്യവിൽപ്പനക്കാരെ സംഘം ചേർന്ന് മർദിച്ച സംഭവം: ഏഴു പേർ കസ്റ്റഡിയിൽ

ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് താനൂർ സ്വദേശിയായ യുവാവിന് മർദനമേറ്റത്

Update: 2024-07-09 13:48 GMT
Advertising

കല്പറ്റ: മുട്ടിലിൽ മത്സ്യവിൽപ്പനക്കാരനായ യുവാവിനെ വളഞ്ഞിട്ടു മർദിച്ച സംഭവത്തിൽ ഏഴു പേർ കസ്റ്റഡിയിൽ. മുട്ടിൽ സ്വദേശികളായ ഹൈദർ, അലി, ലിയാഖത്ത്‌, സാദിഖലി, ഹുസൈൻ, മുജീബ്, തൗഫീഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന നടത്തിയിരുന്ന താനൂർ സ്വദേശി സുഹൈലിനെ മർദിച്ച കേസിലാണ് ഇവർ പിടിയിലായത്. ഇയാളെ ഒരു സംഘം ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ടൗണിൽ മത്സ്യം വില കുറച്ച് വിൽക്കുന്നതിനെതിരെ നേരത്തെ മത്സ്യക്കച്ചവടക്കാർ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. സുഹൈലിന് ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് മർദനമേറ്റത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News