പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു; നൂറനാട് സ്വദേശിക്കായി തെരച്ചില്‍

നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചത് സ്വര്‍ണം കവര്‍ന്നത്

Update: 2021-04-28 10:15 GMT
Advertising

പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചത് സ്വര്‍ണം കവര്‍ന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. പ്രതിയുടെ ചിത്രം യുവതി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ സംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചത്. ബാബുക്കുട്ടന്‍ ആര്‍.പി.എഫിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ രാവിലെ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂരിൽ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയിൽനിന്ന് ട്രെയിൻ കയറിയതായിരുന്നു യുവതി. ട്രെയിൻ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ അക്രമി സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങി. വീണ്ടും ആക്രമണത്തിനു ശ്രമിക്കുന്നതിനിടെ യുവതി ഡോർ തുറന്നു പുറത്തേക്കുചാടുകയായിരുന്നു. സംഭവസമയത്ത് യുവതി മാത്രമായിരുന്നു കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നത്. ചെങ്ങന്നൂരില്‍ സ്‌കുളില്‍ ജീവനക്കാരിയാണ് യുവതി. യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ട്രെയിനിലെ മറ്റൊരു കമ്പാര്‍ട്ട്മെന്‍റിലായിരുന്ന പ്രതി അക്രമിക്കാനും കവര്‍ച്ച ചെയ്യാനും ശ്രമിക്കുകയായിരുന്നു. 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News