'നിയമനം നല്‍കുന്നില്ല';ആശ, അംഗൻവാടി ജീവനക്കാര്‍ക്ക് പിന്നാലെ നിരാഹാര സമരവുമായി വനിതാ പൊലീസ് റാങ്ക് ഹോൾഡർമാരും

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു

Update: 2025-03-25 00:55 GMT
Editor : Lissy P | By : Web Desk
women police,PSCKERALA,kerala,വനിതാപൊലീസ്,പിഎസ്സി
AddThis Website Tools
Advertising

തിരുവനന്തപുരം:ആശ, അംഗൻവാടി ജീവനക്കാരുടെ പ്രതിഷേധത്തിനു പിന്നാലെ വനിതാ പൊലീസ് റാങ്ക് ഹോൾഡർമാരും സമരത്തിലേക്ക്. ഏപ്രിൽ 2 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്താനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ, 30% ൽ താഴെ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. ഈ പശ്ചാത്തലത്തിലാണ് സമരം.

വനിതാ സിപിഒ റാങ്ക് ലിസ്റ്റിലെ 967 ഉദ്യോഗാർഥികളിൽ 259 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാർശകൾ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ രണ്ട് മുതൽ നിരാഹാരത്തിലേക്ക് ഇവർ കടക്കുന്നത്.

ഓരോ സ്റ്റേഷനിലും കുറഞ്ഞത് 6 വനിതാ സിപിഒമാർ ആവശ്യമാണ്, എന്നാൽ സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിനും അതിന്റെ പകുതി പോലും ഇല്ല. പൊലീസ് സേനയിലെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനടക്കം നിർദേശിച്ചിട്ടും ലിസ്റ്റ് വന്ന് 8 മാസത്തിനു ശേഷമാണ് ആദ്യ ബാച്ച് ജോലിയിൽ പ്രവേശിച്ചതെന്നും ഇവർ പറയുന്നു.ഉയർന്ന കട്ട് ഓഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂർത്തിയാക്കി ലിസ്റ്റിൽ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19 നാണ് അവസാനിക്കുക.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News