വായുമലിനീകരണം ഓർമ്മക്കുറവിനും തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു : പഠനം

ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന വായുവിന്റെ ഗുണനിലവാര പരിധിക്കും താഴെയുള്ള വായുവാണ് ലോകജനസംഖ്യയുടെ 99% പേരും ശ്വസിക്കുന്നത്

Update: 2025-03-03 06:23 GMT
Editor : സനു ഹദീബ | By : Web Desk
വായുമലിനീകരണം ഓർമ്മക്കുറവിനും തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു : പഠനം
AddThis Website Tools
Advertising

ന്യൂ ഡൽഹി: വായുമലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നും പഠനം. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത വായുമലിനീകരണം വർധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ' വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നു' എന്ന വിഷയത്തിൽ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സിൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന വായുവിന്റെ ഗുണനിലവാര പരിധിക്കും താഴെയുള്ള വായുവാണ് ലോകജനസംഖ്യയുടെ 99% പേരും ശ്വസിക്കുന്നത്. നമ്മളെല്ലാരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായു ആണെന്ന് ഇത് വ്യക്തമാക്കുന്നു.

പ്രതിവർഷം ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ പ്രധാന കാരണമാണ് വായു മലിനീകരണം. ലോകമെമ്പാടുമായി പ്രതിവർഷം ഏകദേശം 6.7 ദശലക്ഷം മരണങ്ങൾക്ക് വായു മലിനീകരണം കാരണമാകുന്നു. വാഹനങ്ങൾ മൂലമുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ, എയർ കൂളറുടെ ഉപയോഗം, നിർമ്മാണ പ്രവർത്തനങ്ങൾ, ഫാക്ടറികൾ തുടങ്ങിയ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ ആകുന്നുവെന്ന് പഠനത്തിൽ പറയുന്നു.

വായു മലിനീകരണം നമ്മുടെ തലച്ചോറിലെ കോശങ്ങളുമായി ഹ്രസ്വകാലത്തേക്ക് നേരിട്ട് ബന്ധപ്പെടുകയും അതിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, അൽഷിമേഴ്‌സ്, ഓട്ടിസം തുടങ്ങിയ മസ്തിഷ്ക രോഗങ്ങൾക്കുള്ള സാധ്യത ഈ മലിനീകരണം വർധിപ്പിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ വൈകാരിക ആരോഗ്യത്തെയും വായുമലിനീകരണം പ്രതികൂലമായി ബാധിച്ചേക്കാം. ചില ആളുകൾക്ക് ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നതിന് പിന്നിലും വായുമലിനീകരണത്തിന്റെ സ്വാധീനം ഉണ്ടായേക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.ഇതിന് പുറമെ ആസ്മ, ഹൃദ്രോഗം, വിവിധ തരം കാൻസറുകൾ എന്നിവക്കും വായു മലിനീകരണം കാരണമാകുന്നു

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News