ലഹരിക്കേസിൽ പ്രയാഗയെ ചോദ്യംചെയ്യുന്നു; ഓംപ്രകാശിനെ അറിയില്ലെന്ന് ശ്രീനാഥ് ഭാസി

ഹോട്ടലിൽ ലഹരി പാർട്ടി നടന്നതായി അറിയില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ചോദ്യംചെയ്യലിൽ ശ്രീനാഥ് ഭാസി

Update: 2024-10-10 15:13 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യംചെയ്ത് പൊലീസ്. ഗുണ്ടാ നേതാവ് ഓംപ്രകാശുമായി മുൻപരിചയമില്ലെന്ന് ഭാസി പൊലീസിനോട് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രയാഗയുടെ ചോദ്യംചെയ്യൽ തുടരുകയാണ്.

മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിനു ഹാജരായത്. ഓംപ്രകാശിനെ നേരത്തെ പരിചയമില്ലെന്നാണു താരം വ്യക്തമാക്കിയത്. അതേസമയം, ബിനുവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും സമ്മതിച്ചു. എളമക്കര സ്വദേശി ബിനു ജോസഫിനൊപ്പമായിരുന്നു ഓംപ്രകാശ് കഴിഞ്ഞ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ശ്രീനാഥ് ഭാസി എത്തിയിരുന്നത് ഹോട്ടലിൽ ലഹരി പാർട്ടി നടന്നതായി അറിവില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും താരം മൊഴി നൽകിയിട്ടുണ്ട്.

ശ്രീനാഥ് ഭാസിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, പ്രയാഗയുടെ ചോദ്യംചെയ്യൽ തുടരുകയാണ്. കൊച്ചി എസിപി ഓഫീസിലാണു ചോദ്യംചെയ്യൽ നടക്കുന്നത്.

ഒക്ടോബർ ആറിന് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഓംപ്രകാശ് പിടിയിലായത്. ഡിജെ പാർട്ടിയിൽ പങ്കെടുക്കാനായാണ് ഇയാൾ എത്തിയതെന്നാണു വിവരം. ഹോട്ടലിൽ ഓംപ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും ഹോട്ടൽ രജിസ്റ്ററും പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇരുവരും ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരി പാർട്ടിക്കെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഓംപ്രകാശിന്റെ സുഹൃത്തുക്കളുൾപ്പെടെ ചേർന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടൽ മുറിയിൽ പാർട്ടി ഒരുക്കിയത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. താരങ്ങൾക്ക് പുറമേ സ്ത്രീകളടക്കം 20ഓളം പേർ ഇവിടെ എത്തിയിരന്നതായും ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Summary: Police Interrogates actor Prayaga Martin in drug case; Actor Sreenath Bhasi says he does not know the gang leader Omprakash

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News